ഇസ്രയേലില്‍ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മലയാളി പ്രവാസികളെ കുറിച്ച് ആശങ്ക പെരുകുന്നു. ഇസ്രയേലിൽ 7000 ത്തോള മലയാളികളുണ്ട്. ഇവരുടെ സുരക്ഷ ആവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ഇസ്രയേലിലുള്ള മലയാളികളുടെ കുടുംബങ്ങള്‍ ആശങ്കയിലാണെന്നും സാധ്യമാകുന്ന സാഹചര്യത്തില്‍ എല്ലാ വിധ സുരക്ഷയും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

ഇസ്രായേലിൽ ഏതാണ്ട് 18000 ഓളം ഇന്ത്യൻ പ്രവാസികളുണ്ട്. യുദ്ധം രൂക്ഷമാകുന്ന പക്ഷം ഇവരെ ഒഴിപ്പിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ കൈക്കൊള്ളുമെന്ന പ്രതീക്ഷയാണ്. വിദേശകാര്യമന്ത്രാലയം ഇക്കാര്യം നീരീക്ഷിച്ച് വരികായണെന്ന് വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ പ്രവാസികളിൽ അധികവും മലയാളികളാണ്. ഇവരിൽ തന്നെ വിദ്യാർഥികളും ഐടി വിദഗ്ധരുമുണ്ട്. മുതിർന്നവരെ ശുശ്രൂഷിക്കുന്ന കെയർ ഗിവേഴ്സ് എന്ന നഴ്സിങ് ജോലിയിൽ താമസിക്കുന്നവരാണ് കൂടുതലും.