യുഎസിലെ സംഭരണ ശാലകളില്‍ ഹ്യൂമനോയിഡ് റോബോട്ടുകളെ പണിക്ക് ഇറക്കി ആമസോൺ. ഡിജിറ്റ് എന്ന പേരിലുള്ള പുതിയ റോബോട്ടുകളാണ് ഇറങ്ങിയിരിക്കുന്നത്. കൈയ്യും കാലുമുള്ള ഇവർക്ക് നടക്കാനും പാക്കേജുകള്‍ കണ്ടെയ്നറുകള്‍ എന്നിവ എടുക്കാനും മാറ്റിവെക്കാനുമെല്ലാം സാധിക്കും.
തൊഴിലാളികൾ ആശങ്കയോടെയാണ് ഇവയെ കാണുന്നത്. ആമസോണിലെ ഓട്ടോമേഷന്‍ തൊഴില്‍ നഷ്ടങ്ങളുടെ തുടക്കമാണ് ഇത്. മാത്രമല്ല നൂറുകണക്കിന് തൊഴിലുകള്‍ നഷ്ടമാകുന്നതിന് തങ്ങള്‍ സാക്ഷിയായിട്ടുണ്ടെന്നും യുകെയിലെ ജിഎംബി ട്രേഡ്യൂണിയന്‍ സംഘാടകന്‍ സ്റ്റുവര്‍ട്ട് റിച്ചാര്‍ഡ് സംഭവത്തോട് പ്രതികരിച്ചു. എജിലിറ്റി എന്ന പേരിൽ പ്രവർത്തിക്കുന്ന ആമസോണിൻ്റെ സ്റ്റാർട്ട്അപ് ഗ്രൂപ്പാണ് ഈ ഹ്യൂമനോയിഡികളുടെ നിർമ്മാണത്തിന് പിൻബലമേകുന്നത്.
ഇത് ആയിരക്കണക്കിന് പുതിയ ജോലികള്‍ സൃഷ്ടിക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നതെന്നാണ് ആമസോണ്‍ പുതിയ റോബോട്ടിക്ക് സംവിധാനം പ്രഖ്യാപിച്ചുകൊണ്ട് അവകാശപ്പെടുന്നത്. നിലവില്‍ 7,50,000 റോബോട്ടുകള്‍ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജോലികളിലാണ് ഇവ കൂടുതലും ഉപയോഗിക്കുന്നത്.
തൊഴിലാളികളെ സ്വതന്ത്രരാക്കുകാണ് ഇവ ചെയ്യുക. ഈ നടക്കും റോബോട്ടുകൾക്ക് എങ്ങിനെ മനുഷ്യരുടെ ഇടയിൽ കൂടിക്കലർന്ന് ജോലി ചെയ്യാൻ കഴിയും എന്ന പരീക്ഷണമാണ് നടക്കുന്നത് എന്നുമാണ് Amazon Robotics’ chief technologist, Tye Brady പറയുന്നത്.
മനുഷ്യൻ വേണ്ടാതാവുമോ

പൂര്‍ണമായും ഓട്ടോമേഷനിലേക്ക് മാറുന്നത് ഒരിക്കലും യാഥാര്‍ത്ഥ്യമാവില്ല. ഉയര്‍ന്ന നിലയില്‍ ചിന്തിക്കാനും പ്രശ്നങ്ങള്‍ കണ്ടെത്താനുമെല്ലാമായി ആളുകള്‍ അത്യാവശ്യമാണെന്നും എങ്കിലേ ഈ പ്രക്രിയയുടെ പൂര്‍ത്തിയാവുകയുള്ളൂ എന്നും ആമസോണ്‍ റോബോട്ടിക്സ് ചീഫ് ടെക്നോളജിസ്റ്റ് ടൈ ബ്രാഡി പറയുന്നു.
ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഡിജിറ്റ് റോബോട്ടുകളെ സംഭരണ ശാലകളില്‍ വിന്യസിച്ചിരിക്കുന്നത്. മനുഷ്യര്‍ക്കൊപ്പം ജോലി ചെയ്യാനുള്ള റോബോട്ടിന്റെ കഴിവ് പരിശോധിക്കുന്നതിനാണിത്. എന്നാൽ മനുഷ്യൻ്റെ ആവശ്യം ഇത്തരം റോബോട്ടുകളെ നിന്ത്രിക്കാൻ മാത്രമാവും.


