രാജസ്ഥാനിലും പുതുമുഖ പരീക്ഷണവുമായി ബിജെപി. ഭജന്‍ലാല്‍ ശര്‍മയെ പുതിയ മുഖ്യമന്ത്രിയായി നിശ്ചയിച്ചു. ദിയാകുമാരിയും, പ്രേംചന്ദ് ബൈര്‍വയും ഉപമുഖ്യമന്ത്രിമാരാകും.
ആദ്യ തവണ എംഎല്‍എ ആയി എത്തിയ വ്യക്തിയാണ് ഭജന്‍ലാല്‍ ശര്‍മ. ബിജെപിയുടെ രാജസ്ഥാനിലെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോര്‍ കമ്മിറ്റി അംഗമായിരുന്നു. സംഗനേര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. ഭജന്‍ലാല്‍ ശര്‍മയെ സ്ഥാനാര്‍ഥിയാക്കുന്നതിനെ വസുന്ധര രാജെ പക്ഷം രംഗത്തെതിയിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര നിരീക്ഷക സംഘത്തിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിന് ശേഷമാണ് ഭജന്‍ലാല്‍ ശര്‍മയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
മുഖമന്ത്രിപദത്തിലേക്ക് സാധ്യതാപട്ടികയിലുണ്ടായിരുന്ന മുന്‍നിര നേതാക്കളെ തള്ളി പുതിയൊരു നേതാവിനെ അവതരിപ്പിച്ച ഛത്തീസ്ഗഢിലേയും മധ്യപ്രദേശിലും ശൈലി ബിജെപി രാജസ്ഥാനിലും ആവര്‍ത്തിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ച് വസന്ധര രാജെ സന്ധ രംഗത്തുണ്ടായിരുന്നു. മൂന്നാമൂഴം ഇവർക്കു നൽകുന്നതിൽ പാർട്ടിക്ക് താത്പര്യം ഇല്ലായിരുന്നു.
ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ദിയാകുമാരി ജയ്പുര്‍നഗരത്തില്‍ തന്നെയുള്ള വിധാധര്‍ മണ്ഡലത്തില്‍ നിന്നാണ് എംഎല്‍എ ആയത്. മറ്റൊരു ഉപമുഖ്യമന്ത്രി പ്രേംചന്ദ് ബൈര്‍വ ദുദു മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്.