Friday, February 20, 2026

ചൈൽഡ് ലൈൻ ഓഫീസിൽ പൊട്ടിയ ബിയർ കുപ്പിയുമായി 20 കാരൻ 16 കാരിയായ കൂട്ടുകാരിയെ കടത്തിക്കൊണ്ടു പോയി

റെയില്‍വെ സ്റ്റേഷനിലെ ചൈൽഡ് ലൈൻ ഓഫീസിൽ 20 വയസുകാരൻ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി. തൃശ്ശൂർ സ്റ്റേഷനിൽ രാത്രി ആൺകുട്ടിയുടെ കൂടെ കണ്ടെത്തിയ കുട്ടിയെ കൗണ്‍സിലിങ്ങിനെത്തിച്ച ചൈല്‍ഡ് ലൈന്‍ ജീവനക്കാരെ ആക്രമിച്ചാണ് 16-കാരിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ 20- വയസുകാരനായ ഇതരസംസ്ഥാന തൊഴിലാളിയെ പോലീസ് തിരയുന്നു.

പിടികൂടിയത് സംശയത്തിൻ്റെ പേരിലോ

ഇതര സംസ്ഥാനക്കാരാണ് 20-കാരനും 16-വയസുള്ള പെണ്‍കുട്ടിയും. കഴിഞ്ഞ ദിവസം റെയില്‍വെ സ്റ്റേഷനിലെത്തിയ ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ യുവാവിൻ്റെ സമീപത്തുനിന്ന് മാറ്റി. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കാന്‍ തയ്യാറെടുപ്പ് നടത്തുന്നതിനിടെ ചൈല്‍ഡ് ലൈന്‍ ഓഫീസിലെത്തിയ യുവാവ് ബിയര്‍കുപ്പി പൊട്ടിച്ച് ആക്രമിക്കുമെന്ന ഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച രാവിലെ 10 മണിക്കാണ് സംഭവം. ആര്‍.പി.എഫ്. സ്റ്റേഷന് സമീപമുള്ള ചൈല്‍ഡ് ലൈന്‍ കേന്ദ്രത്തില്‍നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

കുട്ടിയുമായി ട്രെയിനില്‍ കയറിയത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരില്‍ ചിലര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. ഇതോടെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് ഇയാള്‍ കുട്ടിയെയും കൊണ്ട് കടക്കുകയായിരുന്നു. അപ്പോള്‍ ഇവരെ തടയാനായി പോര്‍ട്ടര്‍മാര്‍ എത്തി. എങ്കിലും പൊട്ടിച്ച ബിയര്‍ കുപ്പി കാണിച്ച് രക്ഷപെട്ടു. പിന്നീട് ഇവരെ കണ്ടെത്താനായില്ല. സംഭവത്തില്‍ വീഴ്ച സംഭവിച്ചതിനെത്തുടര്‍ന്ന് ഒരു ആര്‍.പി.എഫ്. ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

കൗണ്‍സിലിങ്ങിനായി എത്തിച്ചതായിരുന്നു എന്ന് വിശദീകരണം

ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് യുവാവും പെണ്‍കുട്ടിയും തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷനിലെത്തുന്നത്. പുലര്‍ച്ചെ ഒരു യുവാവിനോടൊപ്പം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കണ്ടതായി റെയില്‍വേയിലെ ഉദ്യോഗസ്ഥര്‍ ചൈല്‍ഡ്‌ലൈന്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് കുട്ടിയെ കണ്ടെത്തി കൗണ്‍സിലിങ്ങിനായി എത്തിച്ചതായിരുന്നു ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍. അതോടെ യുവാവ് സ്ഥലത്തുനിന്ന് മുങ്ങി.

പിന്നീട് രാവിലെ പത്തുമണിയോടെ ബിയര്‍ ബോട്ടിലുമായി മടങ്ങിയെത്തിയ യുവാവ് ചൈല്‍ഡ് ലൈന്‍ ഓഫീസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. രാവിലെ പതിനൊന്നു മണിക്ക് ശിശു ക്ഷേമ സമിതിയില്‍ ഹാജരാക്കാനിരിക്കെയാണ് റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമിലെ ചൈല്‍ഡ് ലൈന്‍ ഓഫീസില്‍നിന്ന് കുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയത്.

അസം സ്വദേശിയാണെന്നാണ് പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ വിവരം. കുട്ടിയുടെ രക്ഷിതാക്കളുമായി ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടു. കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കളുടെ പരാതി വാങ്ങിച്ചാണ് പൊലീസ് അന്വേഷണം.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...