കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. 43 കോടി രൂപയുടെ ലഹരിമരുന്നുമായി ഉത്തർ പ്രദേശ് സ്വദേശി പിടിയിലായി. കെനിയയിലെ നെയ്‌റോബിയില്‍നിന്ന് യാത്ര തിരിച്ച ഉത്തര്‍പ്രദേശ് മുസാഫര്‍നഗര്‍ സ്വദേശി രാജീവ്കുമാറാണ് പിടിയിലായത്.
മൂന്നരക്കിലോ കൊക്കെയ്‌നും ഒന്നേകാല്‍ കിലോ ഹെറോയിനും പിടിച്ചെടുത്തു. 3490 ഗ്രാം കൊക്കെയ്ന്‍, 1296 ഗ്രാം ഹെറോയിന്‍ എന്നിവയാണ് പിടിച്ചതെന്ന് ഡിആര്‍ഐ അറിയിച്ചു. ഇതിന് 43 കോടി രൂപയോളം വിലവരും.

നെയ്‌റോബിയില്‍നിന്ന് ഇന്ത്യയിലേക്ക് തിരിച്ച രാജീവ്കുമാര്‍ ചൊവ്വാഴ്ച രാവിലെ ഷാര്‍ജയില്‍നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്.

കോടികള്‍ വിലവരുന്ന ലഹരിമരുന്ന് പേഴ്‌സിലും ബാഗിലും ഷൂസിലുമായാണ് ഇയാള്‍ ഒളിപ്പിച്ചിരുന്നത്.


