കേരളത്തിൽ വൈദ്യുതി നിരക്ക് യൂണിറ്റിന് ശരാശരി 41 പൈസ വീതം വർധിക്കും. നിരക്ക് നിര്‍ദ്ദേശങ്ങള്‍ റെഗുലേറ്ററി കമ്മീഷന്‍ തയ്യാറാക്കും. നിരക്ക് വര്‍ധന നിര്‍ദ്ദേശം പരിഗണിക്കാമെന്ന് ഹൈക്കോടതി റെഗുലേറ്ററി കമ്മീഷന് കഴിഞ്ഞ ദിവസം ഉത്തരവ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ റെഗുലേറ്ററി കമ്മീഷന്‍ അടുത്ത നാല് വര്‍ഷത്തെ താരിഫ് നിര്‍ണയിക്കും.സെപ്റ്റംബര്‍ 30-നകം പുതിയ താരിഫ് നിലവില്‍ വരും.
നിരക്ക് വര്‍ധന നിര്‍ണയിക്കുന്നതില്‍ നിന്ന് റെഗുലേറ്ററി കമ്മീഷനെ തടയണമെന്ന ആവശ്യവുമായി ഹൈ ടെന്‍ഷന്‍, എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ ഹൈക്കോടതിയെ സമീപച്ചതോടെയാണ് വർധനവിന് താത്കാലിക കാലതാമസം ഉണ്ടായത്.


