
ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം അബ്ദുല്ല അബൂബക്കറിന് സ്വര്‍ണം. ഇതോടെ ഇന്ത്യയ്ക്കു രണ്ടാം ദിവസം ഗോൾഡൻ ട്രിപ്പിൾ കുറിക്കാനായി. ബാങ്കോക്കിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ട്രിപ്പിള്‍ ജംപിലാണ് റെക്കോര്‍ഡോടെ അബ്ദുല്ല അബൂബക്കര്‍ സ്വര്‍ണം നേടിയത്.
ഇന്ത്യയുടെ മൂന്നാം സ്വര്‍ണമാണിത്. 16.92 മീറ്റര്‍ ചാടിയാണ് അബ്ദുല്ല അബൂബക്കര്‍ റെക്കോര്‍ഡിട്ടത്.
പുരുഷന്മാരുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ അജയ് കുമാര്‍ സരോജ് സ്വര്‍ണം നേടി. നൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ ജ്യോതി യാര്‍രാജിയാണ് ഇന്ത്യയുടെ ആദ്യ സ്വര്‍ണം കൊയ്തത്. വനിതകളുടെ 400 മീറ്ററില്‍ ഐശ്വര്യ മിശ്ര വെങ്കലം നേടി. പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ഓട്ടത്തില്‍ അഭിഷേക് പാലും ഡെക്കാത്തലണില്‍ തേജസ്വിന്‍ ശങ്കറും വെങ്കലം നേടി.
കോമൺവെൽത്ത് ഗെയംസിൽ വെള്ളി മെഡൽ ജേതാവായിരുന്നു അബ്ദുള്ള. അബ്ദുള്ള കുറിച്ച 16.92 മീറ്റർ, സീസണിൽ മലയാളി താരത്തിന്‍റെ ഏറ്റവും മികച്ച സമയം തന്നെയായിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ ജപ്പാൻ താരം 19 സെന്‍റീമീറ്റർ കുറവ് ദൂരമാണ് കണ്ടെത്തിയത്.
1500 മീറ്ററിന്‍റെ ആദ്യ ലാപ്പുകളിലൊന്നും ചിത്രത്തിലേ ഇല്ലാതിരുന്ന അജയ്, ഫൈനൽ ലാപ്പിൽ നടത്തിയ അവിശ്വസനീയ കുതിപ്പിനൊടുവിലാണ് രണ്ടു പേരെ മറികടന്ന് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 3:41.51 ആയിരുന്നു സമയം. പേഴ്സണൽ ബെസ്റ്റ് കഴിഞ്ഞ മാസം യുഎസ്എയിൽ കുറിച്ച 3:39.19. ഏഷ്യൻ അത്‌ലറ്റിക്സിന്‍റെ ഭുവനേശ്വർ എഡിഷനിൽ (2017) സ്വർണം നേടിയ അജയ്, ദോഹയിൽ (2019) വെള്ളിയും നേടിയിരുന്നു.

13.09 സെക്കൻഡിലായിരുന്നു ഹർഡിൽസിൽ ജ്യോതിയുടെ ഫിനിഷ്. അതേസമയം, ജ്യോതിയുടെ പേരിലുള്ള ദേശീയ റെക്കോഡ് 12.82 സെക്കൻഡാണ്. മഴ കാരണം ബാങ്കോക്കിലെ ട്രാക്ക് നനഞ്ഞത് അത്‌ലറ്റുകളുടെ വേഗത്തെ ബാധിച്ചു.


