തുര്‍ക്കിയില്‍നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ തെക്കന്‍ ചെങ്കടലില്‍വെച്ച് പിടിച്ചെടുത്ത് യെമനിലെ ഹൂതി വിമത സേന. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് തെക്കന്‍ ചെങ്കടലില്‍വെച്ച് ഹൂതികള്‍ കപ്പല്‍ പിടിച്ചെടുത്തത്. 52 പേരുള്ള കപ്പൽ ക്രൂ സംഘത്തെ ബന്ദികളാക്കി.
കരീബിയന്‍ രാജ്യമായ ബഹമാസിന്റെ പതാക വഹിക്കുന്ന കപ്പലിന്റെ പേര് ‘ഗാലക്‌സി ലീഡര്‍’ എന്നാണ്. ഇതിന്റെ ഉടമസ്ഥന്‍ ഒരു ഇസ്രയേലി ശതകോടീശ്വരന്‍ ആണെന്നാണ് വിവരം. ബള്‍ഗേറിയ, ഫിലിപ്പീന്‍സ്, മെക്‌സിക്കോ, യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള 25 പേരാണ് കപ്പലിലെ ജീവനക്കാര്‍. കപ്പലിന്റെ ഉടമസ്ഥാവകാശം ബ്രിട്ടനാണെന്നും ഓപ്പറേറ്റ് ചെയ്യുന്നത് ജപ്പാന്‍ ആണെന്നും ഇസ്രയേല്‍ പ്രതികരിച്ചു. .
ഇസ്രയേല്‍ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതോ അവ ഓപ്പറേറ്റ് ചെയ്യുന്നതോ ആയ എല്ലാ കപ്പലുകളും തങ്ങള്‍ ലക്ഷ്യമാക്കിയേക്കുമെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരീ എക്‌സില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറഞ്ഞിരുന്നു.