മണിപ്പൂരില്‍ പോലീസിന്റെ ആയുധശാലയില്‍നിന്ന് വീണ്ടും വന്‍തോതില്‍ തോക്കുകളും വെടിയുണ്ടകളും നഷ്ടപ്പെട്ടു. ബിഷ്ണുപുര്‍ ജില്ലയിലുള്ള ഇന്ത്യ റിസര്‍വ് ബെറ്റാലിയന്‍ (ഐ.ആര്‍.ബി) ആസ്ഥാനത്തു നിന്നാണ് എ.കെ 47 തോക്കുകളും 19,000 വെടിയുണ്ടകളും നഷ്ടമായത്.
എ.കെ 47 തോക്കുകള്‍, ചേതക് റൈഫിളുകള്‍ പിസ്റ്റളുകള്‍ എന്നിവയ്ക്ക് പുറമെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും ഗ്രനേഡുകളും അടക്കമുള്ളവ കലാപകാരികൾ കൈക്കയാക്കിയതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
മണിപ്പുരില്‍ മൈത്തേ ഭൂരിപക്ഷ മേഖലയിൽ സുരക്ഷാസേനകളുടെ ആയുധങ്ങള്‍ മുന്‍പും വന്‍തോതില്‍ നഷ്ടമായിരുന്നു. തൌബലിൽ ആയുധ കവർച്ചയ്ക്കിടെ വെടിവെപ്പിൽ ഒരാൾ മരിക്കുകയും ചെയ്തു. പൊലീസിൽ നിന്നും ലഭിച്ച ഈ ആയുധങ്ങളുമായാണ് അക്രമികള്‍ ഗ്രാമങ്ങള്‍ ആക്രമിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഭരണകൂട നിഷ്ക്രിയത്വം ഇതിനെ തുടർന്ന് വലിയ വിമർശനങ്ങൾക്ക് കാരണമായി.
ഇതുവരെ നഷ്ടമായത് വൻതോതിലുള്ള ആയുധ ശേഖരം, നിസ്സഹായമായി അധികാരികൾ

സുരക്ഷാസേനകളില്‍നിന്ന് മോഷ്ടിച്ച ആയുധങ്ങള്‍ എത്രയുംവേഗം തിരിച്ചേല്‍പ്പിക്കണമെന്ന അഭ്യര്‍ഥന അധികൃതര്‍ നടത്തിയിരുന്നു. മണിപ്പുര്‍ സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തരമനന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിനുശേഷവും ആയുധങ്ങള്‍ ജനങ്ങള്‍ തിരിച്ചേല്‍പ്പിക്കണമെന്ന അഭ്യര്‍ഥന അധികൃതര്‍ നടത്തി. പക്ഷെ നാമമാത്രമായവ മാത്രമാണ് തിരികെ ലഭിച്ചത്. അതിനിടെയാണ് വീണ്ടും വന്‍തോതില്‍ ആയുധ കവര്‍ച്ച നടന്നിരിക്കുന്നത്.
മണിപ്പുരില്‍ മെയ് മൂന്നിന് തുടങ്ങിയ അക്രമ സംഭവങ്ങളില്‍ ഇതുവരെ 160-ലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതുവരെ 4000 ആയുധങ്ങളും അഞ്ച് ലക്ഷം വെടിയുണ്ടകളും സേനകളുടേതായി നഷ്ടപ്പെട്ടു. വ്യഴാഴ്ച രാവിലെ നടന്ന ആക്രമണത്തിൽ നഷ്ടമായവയുടെ ലിറ്റ് റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇങ്ങിനെയാണ്. AK series assault rifle, 25 INSAS rifles, 4 Ghatak rifles, 5 INSAS LMGs, 5 MP-5 rifles, 124 hand grenades, 21 SMC carbines, 195 SLRs, 16 9mm pistols, 134 detonators, 23 GF rifles, and 81 51mm HE bombs.


