ചന്ദ്രനിൽ ഭൂമിയിലെ 14 ദിവസം നീണ്ട് നിന്ന കൊടും തണുപ്പുള്ള ഒരു രാത്രി അവസാനിച്ചു. സൂര്യപ്രകാശം വന്നതോടെ ചന്ദ്രയാൻ III യുടെ യന്ത്ര സംവിധാനങ്ങളെ ഉണർത്താനുള്ള ഐഎസ് ആർഒയുടെ ശ്രമങ്ങൾ പക്ഷെ ഫലം കണ്ടില്ല. ആദ്യ ശ്രമത്തില്‍ വിക്രമില്‍നിന്നോ പ്രഗ്യാനില്‍നിന്നോ ഇതുവരെ സിഗ്നലുകള്‍ ലഭിച്ചിട്ടില്ലെന്നാന്ന് ഐഎസ്ആര്‍ഒ അറിയിച്ചിരിക്കുന്നത്. ലാന്‍ഡറും റോവറുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ പ്രതീക്ഷയോടെ തുടരുകയാണ്.
പ്രതീക്ഷയോടെ ഉണർത്താനുള്ള ശ്രമങ്ങൾ തുടരുന്നു
പ്രത്യേക കാരണങ്ങളാല്‍ റോവറിനേയും ലാന്‍ഡറിനേയും ഉണര്‍ത്താനുള്ള ശ്രമങ്ങള്‍ വെള്ളിയാഴ്ചയില്‍നിന്ന് ശനിയാഴ്ചത്തേക്ക് മാറ്റിയതായി സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ നീലേഷ് ദേശായി നേരത്തെ അറിയിച്ചിരുന്നു. സ്ലീപ് മോഡില്‍നിന്ന് മാറ്റി വിക്രമിനേയും പ്രഗ്യാനേയും വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാനും റോവറിനെ 300-350 മീറ്റര്‍ ദൂരം മാറ്റി സ്ഥാപിക്കാനും പദ്ധതിയുണ്ടായിരുന്നതായും എന്നാല്‍ റോവറിനെ 105 മീറ്റര്‍ ദൂരത്തേക്ക് മാത്രമേ മാറ്റാനേ സാധിച്ചിട്ടുള്ളൂ.
ചന്ദ്രനില്‍ വീണ്ടും സൂര്യനുദിച്ചിട്ടുണ്ട്. ചന്ദ്രനിലെ അന്തരീക്ഷതാപനില മൈനസ് 10 ഡിഗ്രിയ്ക്ക് മുകളിലാകുന്നതോടെയാണ് റീആക്ടിവേഷന്‍ നടത്തുന്നത്. ഇതോടെ സുപ്രധാന ആശയവിനിമയ സര്‍ക്യൂട്ടായ വെയ്ക്-അപ് സര്‍ക്യൂട്ട് ആക്ടിവേറ്റാകും.
ഓഗസ്റ്റ് 23 നാണ് ചന്ദ്രയാന്‍-3 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്. ലാന്‍ഡറും റോവറും 10 ഭൗമദിനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ച് ഭൂമിയിലേക്ക് സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തു. സെപ്റ്റംബര്‍ 2ന് റോവറും സെപ്റ്റംബര്‍ 4ന് ലാന്‍ഡറും സ്ലീപ് മോഡിലേക്ക് പ്രവേശിച്ചു.


