കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരും. ലോക്‌സഭാ തെരെഞ്ഞെടുപ്പ് വരെ നേതൃത്വത്തിൽ തുടരാനാണ് കേന്ദ്ര നേതൃത്വത്തിൻ്റെ നിർദേശം. ഈ മാസം പാർട്ടി സംസ്ഥാന അധ്യക്ഷന്മാരുടെ യോഗം വിളിച്ചതിൽ സുരേന്ദ്രൻ പങ്കെടുക്കും.
സംസ്ഥാന ഘടകങ്ങളെ പുനഃസംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി കേരളത്തിലും മാറ്റം വരുന്നതായി വാർത്തകളുണ്ടായിരുന്നു. കേന്ദ്ര മന്ത്രിസഭയിലേക്ക് സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തി വി.മുരളീധരന് സംസ്ഥാന അധ്യക്ഷ സ്ഥാനം നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
കേന്ദ്ര മന്ത്രിമാര്‍ക്ക് പാര്‍ട്ടി നേതൃസ്ഥാനങ്ങള്‍ നല്‍കുമെന്നായിരുന്നു റിപ്പോര്‍ട്ട്. കേരളം, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും നേതൃമാറ്റമുണ്ടാകുമെന്നായിരുന്നു വിവരം.
തിരുവനന്തപുരത്ത് ചേര്‍ന്ന നേതാക്കളുടെ അനൗദ്യോഗിക യോഗത്തിനിടെയാണ് കേന്ദ്ര നേതൃത്വത്തിന്റെ അറിയിപ്പ് ലഭിച്ചത്.
രാജസ്ഥാന്‍, തെലങ്കാന, അടക്കമുള്ള നാല് സംസ്ഥാനങ്ങളിലെ ബിജെപി അദ്ധ്യക്ഷന്മാരെ മാറ്റി നിയമിച്ചിട്ടുണ്ട്. ജി. കിഷന്‍ റെഡ്ഡിയെ തെലങ്കാന ബി.ജെ.പി അധ്യക്ഷനായും ബാബുലാല്‍ മറാന്‍ഡിയെ ജാര്‍ഖണ്ഡ് സംസ്ഥാന അധ്യക്ഷനുമായാണ് നിയമിച്ചിരുന്നത്. പി. പുരന്ദേശ്വരിയെ ആന്ധ്രാപ്രദേശ് പാര്‍ട്ടി അധ്യക്ഷയായും സുനില്‍ ജാഖറിനെ പഞ്ചാബിലെ അധ്യക്ഷനായും നിയമിച്ചു. തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പിയുടെ നീക്കം.


