കര്‍ണാടക ഖനി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറെ വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പ്രതിമ (45) ആണ് ശനിയാഴ്ച രാത്രി നഗരത്തിലെ സുബ്രഹ്മണ്യപുരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ദൊഡക്കല്ലസന്ദ്രയിലെ വീട്ടില്‍ കൊല്ലപ്പെട്ടത്.
എട്ടരയോടെയാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്. സംഭവസമയം ഇവരുടെ ഭര്‍ത്താവും മകനും സ്ഥലത്തുണ്ടായിരുന്നില്ല. ജോലിക്ക് ശേഷം രാത്രി എട്ട് മണിയോടെ പ്രതിമയെ ഡ്രൈവര്‍ വീട്ടിലാക്കി മടങ്ങിയതാണ്. സീനിയർ ജിയോളജിസ്റ്റാണ്.
പത്ത് വർഷമായി ഇവർ ഫ്ലാറ്റിൽ തനിച്ചാണ് താമസം. ഭർത്താവും മകനും വ്യത്യസ്ത സ്ഥലങ്ങളിലാണ്. കഴുത്ത് മൂർച്ചയേറിയ ആയുധം കൊണ്ട് കുത്തി മുറിച്ച നിലയിലായിരുന്നു മൃതദേഹം.
ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ സഹോദരനാണ് മൃതദേഹം കണ്ടത്. ഇവരെ ശനിയാഴ്ച രാത്രി പ്രതിമയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. തുടര്‍ന്നാണ് രാവിലെ പ്രതിമയുടെ വീട്ടിലേക്ക് സഹോദരൻ എത്തിയത് . ഇദ്ദേഹം തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്.
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അറിയാവുന്ന ആളാണ് കൊലപാതകി എന്നാണ് പൊലീസ് നിഗമനം.