Saturday, August 16, 2025

കേന്ദ്രവിഹിതം നൽകാത്തത് സംസ്ഥാനത്തിൻ്റെ പ്രപ്പോസൽ കിട്ടാത്തതിനാൽ എന്ന് ധന മന്ത്രി നിർമല സീതാരാമൻ

കേന്ദ്രവിഹിതവുമായി ബന്ധപ്പെട്ട വിവാദത്തിൽ കേരളത്തെ പ്രതിക്കൂട്ടിലാക്കി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. കേരളം കൃത്യമായ പ്രപ്പോസൽ നൽകാത്തതാണ് അർഹതപ്പെട്ട വിഹിതം പോലും നൽകാത്തതെന്നാണ് വിശദീകരണം.

രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും കേരളം മറുപടി തന്നില്ലെന്ന് നിർമല സീതാരാമൻ പറഞ്ഞു. ആറ്റിങ്ങലിൽ നടന്ന വായ്പ വ്യാപന മേള ഉത്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളം പൂര്‍ണ്ണമായ പ്രപ്പോസൽ നൽകിയില്ലെന്നും കേന്ദ്ര ധന വകുപ്പ് ചോദിച്ചിട്ടും മാര്‍ച്ച്‌ 31, 2022 നു മുന്‍പു അത് ലഭിച്ചില്ല എന്നും പറഞ്ഞു. 6015 കോടിയുടെ വായ്പാ സഹായമാണ് തലസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളതെന്ന് ചൂണ്ടികാട്ടി.

സംസ്ഥാനങ്ങളുടെ കേന്ദ്ര വിഹിതത്തിനായി കൃത്യമായ പ്രപ്പോസൽ സമർപ്പിക്കാൻ ധനകാര്യ വകുപ്പിനോട് അവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകിയില്ല. കേന്ദ്ര വിഹിതങ്ങൾ കിട്ടിയതിനുശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തുകയും ചെയ്തു.

വിധവ- വാർധക്യ പെൻഷനുകൾക്ക് ആവശ്യമായ തുക നൽകുന്നില്ലെന്നാണ് പ്രചാരണം. എല്ലാ സംസ്ഥാനങ്ങൾക്കും കൃത്യമായ സമയത്ത് പണം നൽകുന്നുണ്ട്. ഒക്ടോബർ വരെയുള്ള എല്ലാ അപേക്ഷകൾക്കുമുള്ള തുക നൽകിയിട്ടുണ്ട്. അതിന് ശേഷം ഒരു അപേക്ഷയും വന്നിട്ടില്ല. മാധ്യമങ്ങളോട് ഈ കാര്യം പറയുന്നത് യഥാർത്ഥ വസ്തുത ജനങ്ങൾ അറിയാനാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദൃശ്യ മാധ്യമങ്ങളോട് താൻ പറയാൻ പോകുന്നതെല്ലാം റെക്കോർഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മറുപടി.

യാത്ര വന്ദേഭാരതിൽ

കേരളത്തിലെത്തിയ ധനമന്ത്രി നിർമ്മലാ സീതാരാമൻ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കായി തിരഞ്ഞെടുത്തത് വന്ദേഭാരത് എക്‌സ്‌പ്രസാണ്. ട്രെയിനിലെ യാത്രക്കാരുമായി സംസാരിക്കുന്ന ചിത്രങ്ങൾ മന്ത്രി തന്നെയാണ് എക്സിൽ പങ്കുവച്ചത്. കാസർകോട് നിന്നും പുറപ്പെട്ട വന്ദേഭാരതിൽ എറണാകുളത്ത് വച്ചാണ് മന്ത്രി കയറിയത്. യാത്രാക്കാരുമായി സംവദിക്കാൻ കിട്ടിയ ഏറ്റവും മികച്ച അവസരം എന്ന് കുറിച്ചുകൊണ്ടാണ് നിർമ്മലാ സീതാരാമൻ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചത്.

‘കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ദേഭാരതിൽ ഒരു യാത്ര നടത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 സെപ്റ്റംബറിലാണ് വന്ദേഭാരത് എക്സ്പ്രസ് അവതരിപ്പിച്ചത്. എനിക്ക് യാത്ര ചെയ്യാൻ ഒരു വർഷം കാത്തിരിക്കേണ്ടി വന്നു. എല്ലാ സീറ്റുകളും ബുക്ക്ഡ് ആണ്.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....