സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയത്തിലെ ഇടപെടലുകൾ ചൂണ്ടികാട്ടി സംവിധായകന്‍ ലിജീഷ് മുള്ളേഴത്ത് നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. പുരസ്‌കാര നിര്‍ണയത്തില്‍ ക്രമക്കേട് നടന്നതിന് മതിയായ തെളിവുകളില്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. നിര്‍മാതാവ് പരാതിപ്പെട്ടിട്ടില്ല എന്നതും കോടതി ചൂണ്ടികാട്ടി.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് ശിവെച്ചു കൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് വിധി.
പുരസ്‌കാര നിര്‍ണയത്തിലെ സ്വജനപക്ഷപാതത്തില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് ആകാശത്തിന് താഴെ എന്ന ചിത്രത്തിന്റെ സംവിധായകനായ ലിജീഷ് നല്‍കിയ ഹര്‍ജി നേരത്തെ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു.
രഞ്ജിത്ത് ചെയര്‍മാന്‍ സ്ഥാനം ദുരുപയോഗം ചെയ്തുവെന്നും ജൂറിയംഗങ്ങളെ സ്വാധീനിച്ചെന്നും ആയിരുന്നു പരാതി.
പുരസ്‌കാര നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടുവെന്ന് സംവിധായകന്‍ വിനയനാണ് ആദ്യം വെളിപ്പെടുത്തൽ നടത്തിയത്. ജൂറി അംഗങ്ങളായ ജന്‍സി ഗ്രിഗറി, നേമം പുഷ്പരാജ് എന്നിവരും ഇതിനെ അനുകൂലിച്ച് രംഗത്ത് വന്നു. തുടർന്നാണ് ലിജീഷ് ഹര്‍ജിയുമായി കോടതി മുൻപാകെ എത്തിയത്.