Sunday, August 17, 2025

സംസ്ഥാന സ്കൂൾ കലോത്സവം തുടങ്ങി, ഏഷ്യയിലെ ഏറ്റവും വലിയ കലാ സംഗമ വേദി

സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നടിയും നർത്തകിയുമായ ആശാ ശരത്തും സംഘവും അവതരിപ്പിച്ച സ്വാഗത ഗാന നൃത്ത ശില്പത്തോടെയായിരുന്നു തുടക്കം.

കാസർകോട് നിന്നുള്ള ഭിന്നശേഷി കുട്ടികളുടെ ചെണ്ടമേള കലാവിരുന്നും കലോത്സവ ചരിത്രത്തിൽ ആദ്യമായി ഗോത്ര കല ഉൾക്കൊള്ളിച്ചു മംഗലം കളിയും ഉദ്ഘാടന ചടങ്ങിൻ്റെ ആകർഷണമായി.

പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, കെ.രാജൻ, കെ.ബി.ഗണേഷ്‌കുമാർ, ജെ.ചിഞ്ചുറാണി എന്നിവരും എൻ കെ പ്രേമചന്ദ്രൻ എംപി, മുകേഷ്, എംഎൽഎ എന്നിവരും പങ്കെടുത്തു.

 24 വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുക. കൊല്ലം നഗരഹൃദയത്തിൽ ആശ്രാമം മൈതാനത്ത്​​ ഒരുക്കിയ വിശാലമായ വേദിയാണ്​ ഒന്നാം വേദിയാകുന്ന ഒ.എൻ.വി സ്മൃതി.

എച്ച്​.എസ്​, എച്ച്​.എസ്​.എസ്​ ജനറൽ, എച്ച്​.എസ്​ സംസ്കൃതം, അറബിക്​ വിഭാഗങ്ങളിൽ ആകെ 239 ഇനങ്ങളിലാണ്​ മത്സരങ്ങൾ നടക്കുന്നത്​. 14 ജില്ല കലോത്സവങ്ങളിൽനിന്ന്​ 10000ത്തോളം വിദ്യാർഥികൾ ഒന്നാം സ്ഥാനം നേടിയെത്തുമ്പോൾ 4000ത്തോളം പേർ അപ്പീലിലൂടെ എത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

59 ഇനങ്ങളിലാണ് ആദ്യ ദിവസത്തെ മത്സരങ്ങൾ. മോഹിനിയാട്ടമാണ് ആദ്യത്തെ മത്സരയിനം. പതിനാലായിരത്തോളം മത്സരാർഥികൾ അഞ്ചുദിവസങ്ങളിലായി വിവിധ വേദികളിൽ കലയുടെ ഉത്സവത്തിൽ പങ്കാളികളാവും.

റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെ ഹെൽപ് ഡസ്ക്

മത്സരാർഥികൾക്ക് കൊല്ലം നഗരത്തിലെ 23 സ്‌കൂളുകളിലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. കുട്ടികളെ വേദികളിലും ഭക്ഷണശാലകളിലും എത്തിക്കാൻ 30 സ്‌കൂൾ ബസുകൾ കലോത്സവ വാഹനങ്ങളായി ഓടുന്നു. വേദികൾക്കു സമീപം ഓരോ ജില്ലയിൽനിന്നും എത്തുന്ന വാഹനങ്ങളിൽ പ്രത്യേക സ്റ്റിക്കർ പതിപ്പിച്ചാണ് പാർക്കിങ് സ്ഥലം നിശ്ചയിച്ച് നൽകുന്നത്. തീവണ്ടിമാർഗം എത്തുന്ന വിദ്യാർഥികൾക്ക് വേദികൾ, താമസസൗകര്യം എന്നിവ സംബന്ധിച്ച വിവരങ്ങൾ നൽകാൻ റെയിൽവേ സ്റ്റേഷനിൽ ഹെൽപ്പ് ഡെസ്‌കും പ്രവർത്തിക്കും. കൊല്ലം ക്രേവൻ സ്‌കൂളിലാണ് ഭക്ഷണസൗകര്യം ഒരുക്കിയിട്ടുള്ളത്.

”മത്സരം കുട്ടികൾ തമ്മിലാണ് രക്ഷിതാക്കൾ തമ്മിലല്ല” ഓർമ്മപ്പെടുത്തി മുഖ്യമന്ത്രി

കലോത്സവം കുട്ടികളുടേതാണെന്നും രക്ഷിതാക്കള്‍ തമ്മില്‍ മത്സരിക്കരുതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

‘മത്സരങ്ങളില്‍ ഇന്ന് പിന്നിലാകുന്നവരാകും നാളെ മുന്നിലാകുന്നത്. അതുകൊണ്ട് പരാജയങ്ങളില്‍ തളരാതെ നിരന്തരമായി പ്രവര്‍ത്തിച്ചു മുന്നോട്ട് പോകണം. കല പോയിന്റ് നേടാനുള്ളൊരു ഉപാധിയല്ല. ആ രീതി ഉപേക്ഷിക്കണം. കലാവാസനയുള്ള കുട്ടികള്‍ക്ക് സാംസ്‌കാരിക പരിസ്ഥിതി സൃഷ്ടിക്കണം. കലപ്രവര്‍ത്തനം തുടരാന്‍ സാമ്പത്തികമായി പിന്നോട്ടു നില്‍ക്കുന്നവരെ മുന്നോട്ട് വരാനായി പ്രോത്സാഹിപ്പിക്കണം. ലഹരികളില്‍ കുഞ്ഞുങ്ങള്‍ അകപ്പെടുന്നതില്‍ നിന്ന് സംരക്ഷിക്കണം. അതിനോടൊപ്പം തന്നെ അത്തരത്തില്‍ അകപ്പെട്ട് പോയ കുട്ടികളെ പുറത്തുകൊണ്ട് വരണം. മയക്കമരുന്നിനെതിരായ കലാരൂപങ്ങളുണ്ടാക്കാനും അവതരിപ്പിക്കാനും ശ്രദ്ധിക്കാം. പല കലാരൂപങ്ങളും ഇന്ന് സജീവമായി നിലനില്‍ക്കുന്നതില്‍ സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഗോത്രകലകള്‍ അരങ്ങേറുന്നു എന്ന സവിശേഷത കൂടി ഇത്തവണത്തെ കലോത്സവത്തിനുണ്ട്. ഇതിനൊരു തുടക്കമായാണ് ഉദ്ഘാടന ചടങ്ങില്‍ തന്നെ മംഗലക്കളി അവതരിപ്പിച്ചത്. അടുത്ത വര്‍ഷം മുതല്‍ ഗോത്രകല ഉള്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും’, മുഖ്യമന്ത്രി പറഞ്ഞു.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....