മണിപ്പുര്‍ വിഷയത്തില്‍ നടക്കുന്ന അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് ഇടയിൽ ഫ്ലയിങ് ക്വിസ് വിവാദം. പ്രസംഗത്തിന് ശേഷം സഭ വിട്ടുപോകുമ്പോള്‍ രാഹുല്‍ ഗാന്ധി ഫ്‌ളൈയിങ് കിസ് നല്‍കിയെന്ന് ആരോപിച്ച് സ്മൃതി ഇറാനി. രാഹുലിന് ശേഷമായിരുന്നു സ്മൃതി ഇറാനിയുടെ പ്രസംഗം. ഇതിനിരയിലാണ് സഭയില്‍ ആരോപണം ഉന്നയിച്ചത്.
ബിജെപി വനിതാ എംപിമാര്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കും. സ്ത്രീ വിരുദ്ധനായ ഒരാള്‍ക്ക് മാത്രമേ പാര്‍ലമെന്റില്‍ സ്ത്രീകളുടെ സീറ്റുകളിലേക്ക് നോക്കി ഫ്‌ളൈയിങ് കിസ് നടത്താന്‍ സാധിക്കുകയുള്ളൂവെന്ന് സ്മൃതി പറഞ്ഞു.
‘എനിക്ക് മുമ്പായി സംസാരിക്കാന്‍ അവസരം ലഭിച്ചയാള്‍ പോകുന്നതിന് മുമ്പ് ഒരു അസഭ്യം പ്രകടിപ്പിച്ചു. പാര്‍ലമെന്റിലെ വനിതാ അംഗങ്ങള്‍ ഇരിക്കുന്നതിന് നേരെ ഒരു ഫ്‌ളൈയിങ് ക്വിസ് നല്‍കാന്‍ സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ കഴിയൂ. ഇത്രയും മാന്യതയില്ലാത്ത പെരുമാറ്റം രാജ്യത്തെ പാര്‍ലമെന്റില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ല എന്നും’ സ്മൃതി ഇറാനി കൂട്ടത്തിൽ ആരോപിച്ചു.
പേടിക്കേണ്ട ഞാൻ അദാനിയെ കുറിച്ച് പറയുന്നില്ല
കനത്ത പരിഹാസവും മൂർച്ചയേറിയ ആക്ഷേപ ഹാസ്യവും ഉപയോഗിച്ചാണ് രാഹുൽ പ്രതിപക്ഷത്തെ കടന്നാക്രിമിച്ചത്.
കഴിഞ്ഞ തവണ അദാനിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് നിങ്ങളുടെ നേതാവിന് ഒരുപാട് വേദനിച്ചു, ഇത്തവണ പേടിക്കേണ്ടതില്ല, ഇന്ന് അദാനിയെ കുറിച്ച് സംസാരിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് രാഹുല്‍ ലോക്‌സഭയില്‍ തന്റെ പ്രസംഗം ആരംഭിച്ചത് തന്നെ.
‘ഞാന്‍ അവസാനമായി സംസാരിച്ചപ്പോള്‍, അദാനിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിച്ചു. നിങ്ങളുടെ മുതിര്‍ന്ന നേതാവ് വേദനിച്ചിരിക്കാം… ആ വേദന നിങ്ങളെയും ബാധിച്ചിട്ടുണ്ടാകും. അതിന് ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. പക്ഷെ, ഞാന്‍ സത്യം പറഞ്ഞു. ഇന്ന് ബിജെപിയിലെ എന്റെ സുഹൃത്തുക്കള്‍ ഭയപ്പെടേണ്ടതില്ല, കാരണം ഇന്നത്തെ എന്റെ പ്രസംഗം അദാനിയെക്കുറിച്ചല്ല’, രാഹുല്‍ പറഞ്ഞു..
അർത്ഥമില്ലാത്ത വാക്കുകൾക്ക് എതിരെ താക്കീത് നൽകി ഇറങ്ങി മോഡിയെ കെട്ടിപ്പിടിച്ചു
2018ല്‍ മോദി സര്‍ക്കാറിനെതിരായ ആദ്യ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കുന്നതിനിടെ രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപിടിച്ചത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശക്തമായ ഭാഷയില്‍ കടന്നാക്രമിച്ചു. കനത്ത വിമർശനങ്ങൾ ഉയർത്തി. എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ അന്നത്തെ പ്രസംഗം.
വാഗ്ദാനങ്ങള്‍ നല്‍കി പ്രധാനമന്ത്രി ഈ രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും, പറയുന്ന വാക്കുകള്‍ക്ക് അര്‍ത്ഥമുണ്ടാകണമെന്നും രാഹുല്‍ അന്ന് മുഖത്ത് അടിച്ച പോലെ പറഞ്ഞു. പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രിയെ ആലിംഗനം ചെയ്യുക കൂടി ചെയ്താണ് അന്ന് പുറത്ത് പോയത്.


