കാര്‍ഗിലിലെ ലഡാക്ക് ഓട്ടോണമസ് ഹില്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിൻ്റെ മിന്നൽ പ്രകടനം. 2019-ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ നടക്കുന്ന ആദ്യത്തെ തദ്ദേശ തിരഞ്ഞെടുപ്പാണ്. ബി ജെ പിയെ ബഹുദൂരം പിന്നിലാക്കിയാണ് കോൺഗ്രസ് സഖ്യം തിരിച്ചെത്തിയത്.
കശ്മീരിൽ നിന്നും വേർതിരഞ്ഞതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പാണ്. ഭൂരിപക്ഷം സീറ്റുകളിലും ത്രികോണ മത്സരമായിരുന്നു. എന്നാൽ ബിജെപിക്ക് എതിരെ കടുത്ത മത്സരമുള്ള സീറ്റുകളിൽ കോൺഗ്രസ് നാഷണൽ കോൺഫ്രൻസ് ഒരുമിച്ച് നിന്നു.
30 അംഗ ലഡാക്ക് കൗണ്‍സിലിലെ 26 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഫലം പുറത്തെത്തിയ 22 സീറ്റുകളില്‍ കോണ്‍ഗ്രസ് എട്ടിടത്തും നാഷണല്‍ കോണ്‍ഫറന്‍സ് 11 സീറ്റിലും ബി.ജെ.പി. രണ്ട് സീറ്റിലുമാണ് വിജയിച്ചത്. ഒരു സീറ്റില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയും വിജയിച്ചു. ബാക്കിയുള്ള സീറ്റുകളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. 85 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
തിരഞ്ഞെടുപ്പില്‍ പി.ഡി.പി. മത്സരിച്ചിരുന്നില്ല. പിഡിപിക്ക് ഒപ്പം ചേർന്നാണ് നേരത്തെയുണ്ടായിരുന്ന ഒന്നിൽ നിന്ന് ബി ജെ പി സീറ്റ് വർധിപ്പിച്ചത്.


