Saturday, February 21, 2026

പശുക്കടത്ത്, ഇസ്ക്കോണിനെതിരെ മേനക ഗാന്ധി

കൃഷ്ണഭക്തസംഘടനയായ ഇസ്കോണിനെതിരേ (ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസ്/ISKCON) നെതിരെ പശുക്കടത്ത് ആരോപണം

ബി.ജെ.പി. എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ മനേകാ ഗാന്ധി ഇസ്കോൺ രാജ്യത്തോട് ചെയ്യുന്നത് ഏറ്റവും വലിയ വഞ്ചനയാണെന്നും ഗോ ശാലകളിലൽ നിന്ന് പശുക്കളെ കശാപ്പുകാർക്ക് വിൽക്കുകയാണ് ഇവർ ചെയ്യുന്നതെന്നും പറഞ്ഞു.

മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ സംസാരിക്കുന്നതിനിടെയായിരുന്നു മനേകാ ഗാന്ധി ആരോപണം ഉന്നയിച്ചത്.

‘രാജ്യത്തെ ഏറ്റവും വലിയ വഞ്ചകരാണ് ഇസ്കോൺ. ഗോ ശാലകൾ സംരക്ഷിക്കാനെന്ന പേരിൽ സർക്കാരിൽ നിന്ന് ഭൂമി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പറ്റുന്നു. ആന്ധ്രാപ്രദേശിലെ അനന്തപുരിലെ ഗോ ശാല സന്ദർശിച്ചപ്പോൾ പാൽ ചുരത്താത്ത ഒരു പശുവിനേയും പശുക്കുട്ടികളേയോ കാണാൻ സാധിച്ചില്ല. ഇതിനർഥം അവയെ ഒക്കെ വിറ്റു എന്നാണ്’- മനേകാ ഗാന്ധി വീഡിയോയിൽ പറയുന്നു.

കശാപ്പുകാർക്ക് പശുക്കളെ വിൽക്കുകയാണ് ഇസ്കോൺ ചെയ്യുന്നത്. അവര് ചെയ്യുന്നത് പോലെ മറ്റൊരാളും ഇവിടെ ചെയ്യുന്നില്ല എന്ന് പറഞ്ഞ മനേകാ ഗാന്ധി, ഇതൊക്കെ ചെയ്തിട്ട് അവർ റോഡുകളിൽ ഹരേ റാം ഹരേ കൃഷ്ണ പാടി നടക്കുകയാണെന്നും പാലുമായി ബന്ധപ്പെട്ടാണ് തങ്ങളുടെ ജീവൻ എന്ന് പറയുകയാണെന്നും കൂട്ടിച്ചേർത്തു. കശാപ്പുകാർക്ക് അവർ വിറ്റ അത്ര പശുക്കളെയൊന്നും മറ്റാരും വിറ്റിട്ടില്ലെന്നും മനേകാ ഗാന്ധി ആരോപിച്ചു.

എന്നാൽ മനേകാ ഗാന്ധിയുടെ ആരോപണം ഇസ്കോൺ നിഷേധിച്ചു. പശുക്കളേയും കാളകളേയും സംരക്ഷിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും കശാപ്പുകാർക്ക് വിറ്റിട്ടില്ലെന്നും വ്യക്തമാക്കി ഇസ്കോൺ ദേശീയ വക്താവ് ഗോവിന്ദ ദാസ് രംഗത്തെത്തി.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...