ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളി ലോംഗ് ജമ്പ് താരം മുരളി ശ്രീശങ്കറിന് അർജുന അവാർഡ് ലഭിച്ചു. ശ്രീശങ്കറിനൊപ്പം ലോകകപ്പിൽ തകർത്തെറിഞ്ഞ പേസർ മുഹമ്മദ് ഷമിയ്ക്കും അർജുന ലഭിച്ചു. ഇവരെക്കൂടാതെ മറ്റ് 24 പേർക്കും അർജുന പുരസ്കാരമുണ്ട്.

കബഡി പരിശീലകൻ ഇ ഭാസ്കരന് ദ്രോണാചാര്യ ലഭിച്ചു. രാജ്യത്തെ പരമോന്നത കായിക പുരസ്കാരം മേജർ ധ്യാൻചന്ദ് ഖേൽരത്‌ന അവാർഡ് ബാഡ്മിന്റൺ താരങ്ങളായ ചിരാഗ് ഷെട്ടിയും സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡിയും പങ്കിട്ടു. അടുത്തമാസം 9ന് അവാർഡ് വിതരണം ചെയ്യും.
അർജുന അവാർഡ് ജേതാക്കളായ മറ്റ് താരങ്ങൾ:
1.ഓജസ് പ്രവീൺ (ആർച്ചറി)
2. അതിഥി ഗോപിചന്ദ് സ്വാമി (ആർച്ചറി)
3.പാറുൽ ചൗധരി (അത്‌ലറ്റിക്‌സ്)
4.മുഹമ്മദ് ഹസ്സാമുദ്ദീൻ(ബോക്‌സിംഗ്)
5.അനുഷ് അഗർവാല (കുതിരയോട്ടം)
6.ആർ.വൈശാലി (ചെസ്സ്)
7.ദിവ്യാകൃതി സിങ് (കുതിരയോട്ടം)
8.ദിക്ഷ ദഗർ (ഗോൾഫ്)
9.കൃഷൻ ബഹദൂർ( ഹോക്കി)
10.പുഖ്‌രംബം സുശീല ചാനു(ഹോക്കി)
11.പവൻ കുമാർ(കബഡി)
12.റിതു നേഗി(കബഡി)
13.നസ്‌റീൻ(ഖോഖോ)
14.പിങ്കി(ലോൺ ബൗൾസ്)
15.ഐശ്വര്യ പ്രതാപ് സിങ് തോമർ(ഷൂട്ടിങ്)
16.ഇഷാ സിങ്(ഷൂട്ടിംഗ്)
17.ഹരീന്ദർ പൽ സിങ് സന്ധു(സ്‌ക്വാഷ്)
18.ഐഹിക മുഖർജി(ടേബിൾ ടെന്നീസ്)
19.സുനിൽ കുമാർ(ഗുസ്തി)
20.അൻതീം പംഖൽ(ഗുസ്തി)
21.നാവോറം റോഷിബിനാ ദേവി(വുഷു)
22.ശീതൾ ദേവി(പാര ആർച്ചറി)
23.ഇല്ലൂരി അജയ് കുമാർ(ബ്ലൈൻഡ് ക്രിക്കറ്റ്)
24.പ്രാചി യാദവ്(പാര കനോയിങ്)
