ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ഫൈനൽ കണ്ടുകൊണ്ടിരിക്കെ കടുത്ത പനിയും മാനസിക സമ്മര്‍ദ്ദവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ മാതാവ് ആശുപത്രിയിലായി. സമ്മർദ്ദം താങ്ങാൻ വയ്യാതെ ഇവർ അസ്വസ്ഥയായിരുന്നു എന്നാണ് റിപ്പോർട്ട്.
പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷമിയുടെ മാതാവിൻ്റെ ആരോഗ്യനില തൃപ്തികരമാണ്. ഇന്ത്യ ലോകകപ്പ് ഫൈനലില്‍ കളിക്കുമ്പോള്‍ ഗ്രാമവാസികള്‍ക്കൊപ്പം കളി കാണുകയായിരുന്നു അവർ. ഗ്രാമം മുഴുവനും കളിയുടെ ലഹരിയിൽ ആയിരുന്നു.
ഇന്ത്യയും ഓസ്ട്രേലിയയും ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടുന്നതിനിടെയായിരുന്നു ഷമിയുടെ മാതാവ് അനും ആരയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. പനിയും സമ്മര്‍ദ്ദവും കണ്ടെത്തി. ബന്ധുക്കള്‍ ഉത്തര്‍ പ്രദേശിലെ അംരോഹ ജില്ലയിലെ ശേഷാപുര്‍ ഗ്രാമത്തിലുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചു .ഇവിടെ പ്രാഥമിക ചികിത്സ നല്‍കി. പക്ഷെ നില മെച്ചപ്പെട്ടില്ല. തുടർന്ന് മെച്ചപ്പെട്ട സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
ലോകകപ്പ് ഫൈനല്‍ മത്സരം കാണാനായി ആംരോഹ ജില്ലയിലെങ്ങും വലിയ സ്ക്രീനുകള്‍ സജ്ജീകരിച്ചിരുന്നു. ഗ്രാമത്തിലും ഉത്സവത്തിൻ്റെ അന്തരീക്ഷമായിരുന്നു.
ഫൈനലില്‍ ഒരു വിക്കറ്റ് മാത്രമെ വീഴ്ത്തിയുള്ളൂവെങ്കിലും ഷമി ലോകകപ്പ് വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. ലോകകപ്പിലെ ആദ്യ നാലു കളികളിലും പ്ലേയിംഗ് ഇലവനില്‍ അവസരം നൽകിയിരുന്നില്ല. പക്ഷെ ഷമി പിന്നീട് കളിച്ച കളികളിൽ 24 വിക്കറ്റ് സ്വന്തമാക്കി.