സര്‍വകലാശാലകള്‍ നല്‍കുന്ന എംഫില്‍ ബിരുദ കോഴ്സിന് ഇനി നിയമസാധുതയില്ലെന്ന് കമ്മീഷന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ എംഫില്‍ പ്രോഗ്രാമുകള്‍ നല്‍കരുതെന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് യുജിസി നിര്‍ദ്ദേശിച്ചിരുന്നു. പക്ഷെ പല സര്‍വകലാശാലകളും അഡ്മിഷന് ക്ഷണിച്ചു കൊണ്ടുള്ള നോട്ടിഫിക്കേഷന്‍ ഇട്ടതോടെയാണ് 2023-24 അധ്യയന വര്‍ഷത്തേക്കുള്ള എംഫില്‍ പ്രോഗ്രാമിലേക്കുള്ള പ്രവേശനം നിര്‍ത്താന്‍ അടിയന്തര നടപടികള്‍ സര്‍വകലാശാലകൾ അധികൃതര്‍ സ്വീകരിക്കണമെന്ന ഉത്തരവ് യുജിസി ഇറക്കിയത്.
“എംഫില്‍ (മാസ്റ്റര്‍ ഓഫ് ഫിലോസഫി) പ്രോഗ്രാമിലേക്ക് ഏതാനും സര്‍വകലാശാലകള്‍ പുതിയ അപേക്ഷകള്‍ ക്ഷണിക്കുന്നതായി യുജിസിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടണ്ട്. എംഫില്‍ ബിരുദം അംഗീകൃതമല്ല എന്നത് ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധയില്‍പ്പെടുത്തുകയാണ്.
യുജിസിയുടെ (മിനിമം സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ് പ്രൊസീജേഴ്സ് ഫോര്‍ അവാര്‍ഡ് ഓഫ് പിഎച്ച്ഡി) 2022 റെഗുലേഷന്‍പ്രകാരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എംഫില്‍ പ്രോഗ്രാം വാഗ്ദാനം ചെയ്യാന്‍ പാടില്ലെന്ന് പറയുന്നുണ്ട് .
അതിനാല്‍ അഡ്മിഷന്‍ നിര്‍ത്താന്‍ അടിയന്തിര നടപടി സര്‍വകലാശാലകള്‍ കൈക്കൊള്ളണമെന്നും നിര്‍ദേശിക്കുന്നു ‘എന്നും മുന്നറിയിപ്പിൽ പറയുന്നു.