Friday, February 20, 2026

ഉത്തർ പ്രദേശിൽ ആശുപത്രിയിൽ നിന്നും പറഞ്ഞു വിട്ട യുവതി രാജ്ഭവന് മുന്നിൽ പ്രസവിച്ചു

 ഉത്തര്‍പ്രദേശില്‍ ഗർഭിണിയായ യുവതി രാജ്ഭവനു മുന്നില്‍ പ്രസവിച്ചു. ശുശ്രൂഷ കിട്ടാഞ്ഞതിനാൽ കുഞ്ഞ് മരിച്ചു. രാജ് ഭവനിനടുത്തുള്ള റോഡില്‍വെച്ച് ഞായറാഴ്ച രാവിലെ എട്ടുമണിക്കാണ് ഇരുപത്തെട്ടുകാരി പ്രസവിച്ചത്. പിന്നാലെ നാട്ടുകാർ ഇടപെട്ട് യുവതിയെ അടിയന്തരമായി ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ഹസ്രത്ഗനി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.

ഗര്‍ഭിണിയായ യുവതിക്ക് കലശലായ വേദന കാരണം ആശുപത്രിയിൽ എത്തിച്ചിരുന്നു. ഭർത്താവ് യുവതിയെ ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയ്ക്കും ഇന്‍ജക്ഷനും ശേഷം വിദഗ്ധ ചികിത്സയ്ക്ക് നിർദ്ദേശിച്ചു എങ്കിലും കുടുംബത്തിന് താങ്ങാനായില്ല. ഇവർ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് പ്രസവം. ആംബുലൻസ് വിളിച്ചെങ്കിലും സമയത്ത് ലഭ്യമായില്ല.

രാജ്ഭവന് മുന്‍പിലെത്തിയപ്പോള്‍ രക്തസ്രാവമുണ്ടായി. ഇതോടെ തടിച്ചുകൂടിയ ആളുകള്‍ ഒരു സ്ത്രീയുടെ സഹായം തേടി. പിന്നാലെ യുവതി പ്രസവിച്ചു.

മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന് യു.പി. മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് ട്വീറ്ററിൽ ചോദിച്ചു. ബി.ജെ.പി. രാഷ്ട്രീയത്തിന് വേണ്ടത് ബുള്‍ഡോസറാണ്, ആംബുലന്‍സല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു അഖിലേഷിന്റെ ട്വീറ്റ്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...