സാമ്പിളുകളിൽ മൂന്നും നിപ പോസിറ്റീവ്, പൂനെ വൈറോളജി റിപ്പോർട്ട് വന്നു

പുനെ വൈറോളജി ലാബിലേക്ക് പരിശോധനക്കയച്ച അഞ്ച് സാംപിളുകളിൽ മൂന്നും പോസിറ്റീവ് എന്ന ഔദ്യോ​ഗിക സ്ഥിരീകരണമെത്തി. വിവരം ആരോ​ഗ്യമന്ത്രി വീണ ജോർജ് സ്ഥിരീകരിച്ചു. നേരത്തെ മരിച്ച വ്യക്തി ഉൾപ്പെടെ നാല് നിപ കേസ് എന്നാണ് കണക്ക്.

ഇന്നലെ മരിച്ച വ്യക്തിക്കും പോസിറ്റീവാണ്. മാത്രമല്ല നേരത്തെ മരിച്ച വ്യക്തിയുമായി സമ്പർക്കത്തിലുള്ള ബന്ധുക്കളും പോസിറ്റീവാണ്. മരിച്ച ആദ്യത്തെ വ്യക്തി പ്രാഥമികമായി നിപ വൈറസ് ബാധിതനായിരുന്നു എന്നാണ് ഇതിൽ നിന്നും വ്യക്തമാവുന്നത് എന്നും മന്ത്രി പറഞ്ഞു. മരിച്ചവർ 40, 44 വയസ്സ് പ്രായമുള്ളവരാണ്.

ഒൻപത് വയസ്സുള്ള കുഞ്ഞും ആദ്യ മരിച്ച വ്യക്തിയുടെ ഭാര്യാ സഹോദരനും പോസിറ്റീവ് ആയി കണ്ടെത്തി സ്ഥിരീകരിച്ചു. ആദ്യം മരിച്ച വ്യക്തി ഗൾഫിൽ നിന്നും എത്തിയതാണ്. മൂന്നു മാസം മുൻപാണ് നാട്ടിൽ എത്തിയത്. ഇദ്ദേഹം തോട്ടങ്ങൾ സന്ദർശിച്ചതായി വിവരം ഉണ്ട് എന്നും മന്ത്രി പറഞ്ഞു.

ആദ്യം രോഗം ബാധിച്ച വ്യക്തിയുടെ സമ്പർക്കമാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. ഭാര്യ സഹോദരൻ പോസിറ്റീവാണ്. ഇദ്ദേഹം രോഗിയും ഒന്നിച്ച് യാത്ര ചെയ്തിട്ടുണ്ട്. ഒൻപത് വയസുള്ള കുഞ്ഞു ഇദ്ദേഹത്തിൻ്റെതാണ്. ഇന്നലെ മരിച്ച വ്യക്തിക്ക് ആശുപത്രിയിൽ വെച്ച് ലഭിച്ചതാവാം എന്നാണ് കരുതുന്നത് എന്നും മന്ത്രി പറഞ്ഞു.

പൊതു ജനങ്ങൾക്കുള്ള ജാഗ്രത നിർദ്ദേശം

1. നിലവിലെ സാഹചര്യത്തിൽ ശാന്തതയോടു കൂടി സാഹചര്യങ്ങൾ നേരിടണ്ടേതാണ്. രോഗലക്ഷണങ്ങൾ ഉള്ളവർ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ പാലിക്കണം. സ്വയം വാഹനങ്ങളിൽ കയറി ചികിത്സക്കായി പോകരുത്.

2.  ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ സ്വയം ചികിത്സിക്കാതെ ആരോഗ്യ  വിദഗ്ധരുടെ നിർദ്ദേശങ്ങൾ പാലിക്കണം.

3. രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി അടുത്തിടപഴകാതിരിക്കാൻ ശ്രദ്ധിക്കണം.

4. പക്ഷി മൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറലുള്ളതുമായ പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കരുത്.

5. തുറന്നതും മൂടിവയ്ക്കാത്തതുമായ കലങ്ങളിൽ ശേഖരിച്ചിട്ടുള്ള കള്ളും മറ്റ് പാനീയങ്ങളും ഒഴിവാക്കണം.

6. കിണർ തുടങ്ങിയ ജല സ്രോതസുകളിൽ വവ്വാലുകളുടെ കാഷ്ഠം, മൂത്രം, മറ്റ് ശരീര സ്രവങ്ങൾ എന്നിവ വീഴാതെ സുരക്ഷിതമായി സൂക്ഷിക്കണം.

7.വളർത്തുമൃഗങ്ങളുടെ ശരീര സ്രവങ്ങൾ, വിസർജ്ജ്യ വസ്തുക്കൾ എന്നിവയുടെ സമ്പർക്കം ഉണ്ടാകാതെ സൂക്ഷിക്കണം.

8. രോഗബാധിതരെ സുരക്ഷിത മാർഗ്ഗങ്ങൾ അവലംബിക്കാതെ സന്ദർശിക്കരുത്.

9. സുരക്ഷിത മാർഗ്ഗങ്ങൾ ഇല്ലാതെ രോഗബാധിതരെ പരിചരിക്കരുത്.

10. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും സാധന സാമഗ്രികളും അലക്ഷ്യമായി കൈകാര്യം ചെയ്യരുത്.

11. രോഗികളെ പരിചരിക്കുന്നവർ മാസ്ക്, ഗ്ലൗസ് എന്നിവ ഉപയോഗിക്കണം.

12.  ഇടയ്ക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റിനടുത്ത് നന്നായി കഴുകണം. ഇത് ലഭ്യമല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. രോഗിയിൽ നിന്നും 1 മീറ്റർ അകലം പാലിക്കണം

13.  മുയൽ, വവ്വാൽ, പന്നി മുതലായ മൃഗങ്ങളുമായി ഇടപഴകുമ്പോഴും എൻ 95 മാസ്ക് ഉപയോഗിക്കണം.

14. രോഗി ഉപയോഗിക്കുന്ന വസ്തുക്കൾ വേർതിരിച്ചു സൂക്ഷിക്കുകയും വൃത്തിയാക്കുകയും ചെയ്യണം.

15. ആരും പരിഭ്രാന്തരാകാതെ ജാഗ്രതയോടെ പ്രവർത്തിക്കണം.

16. ജില്ലയിൽ കൺട്രോൾ സെൽ പ്രവർത്തനസജ്ജമായിട്ടുണ്ട്. പൊതു ജനങ്ങൾക്ക് സംശയദൂരീകരണത്തിനായി താഴെപറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം.  
    
കൺട്രോൾ സെൽ ഫോൺ നമ്പർ: 0495  2383100 , 0495  2383101, 0495  2384100, 0495  2384101, 0495  2386100

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...