നിപ തന്നെ, കനത്ത ജാഗ്രതാ നിർദ്ദേശം

കഴിഞ്ഞ ദിവസം കോഴിക്കോട്  മരിച്ചയാൾക്ക് നിപ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പൂനൈ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടിൽ  മരിച്ചവരുടെ രക്ത സാമ്പിള്‍ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. നാല് പേരുടെ പരിശോധനാ ഫലം കൂടെ വരാനുണ്ട്.

നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട ഫലങ്ങൾ ലഭിച്ചതുകൊണ്ട്  ജില്ലയില്‍ വലിയ മുന്‍കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. ഇത് നാലാം തവണയാണ് കേരളത്തില്‍ നിപ സ്ഥിരീകരിക്കുന്നത്. കോഴിക്കോട് മലപ്പുറം ജില്ലകളിലായി രണ്ട് തവണയും എറണാകുളത്ത് ഒരു തവണയുമാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.

ഓഗസ്റ്റ് 30നാണ് ആദ്യമായുള്ള അസ്വാഭാവിക മരണം സംഭവിച്ചത്. തിങ്ങളാഴ്ചയാണ് രണ്ടാമത്തെ മരണമുണ്ടായത്. മരിച്ചവരുടെ ബന്ധുക്കളായ നാല് പേരാണ് നിലവില്‍ പനി ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ ഒമ്പത് വയസുള്ള കുട്ടിയുടെ നില ഗുരുതരമാണ്. കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്. പത്ത് മാസം പ്രായമുള്ള കുട്ടിയും ചികിത്സയിലുണ്ട്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...