മണിപ്പുര്‍ സംഘര്‍ഷ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതായുള്ള പരാതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേല് ലോക്സഭയില്‍ ഈ മാസം എട്ടിന് ചര്‍ച്ച. പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രമേയത്തിന് മറുപടി പറയും.
കോണ്‍ഗ്രസ് സഭാ കക്ഷി ഉപനേതാവും അസമില്‍ നിന്നുള്ള എംപിയുമായ ഗൗരവ് ഗൊഗോയ് ആണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സ്പീക്കര്‍ ഓം ബിര്‍ള അവതരണാനുമതി നല്കി. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യിലെ പാര്‍ട്ടികള്‍ എല്ലാവരും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്നുണ്ട്.
2014-ല്‍ അധികാരമേറ്റ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാമത്തെ അവിശ്വാസ പ്രമേയത്തെയാണ് നേരിടാന്‍ പോകുന്നത്. 2018-ലായിരുന്നു ആദ്യത്തേത്.
എന്‍ഡിഎയിലും പ്രതിപക്ഷ സഖ്യത്തിലും ഇല്ലാത്ത ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായികിന്റെ ബിജെഡിയും സര്‍ക്കാരിനെ പിന്തുണയ്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിആര്‍എസ് വേറിട്ട് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അതിന് അനുമതി ലഭിച്ചില്ല. കോണ്‍ഗ്രസ് അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തെ ബിആര്‍എസ് പിന്തുണയ്ക്കുമോ എന്നത് വ്യക്തമാക്കിയിട്ടില്ല.
മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ പ്രസ്താവന ഇറക്കണമെന്നാവശ്യപ്പെട്ട് വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ പ്രതിപക്ഷം പ്രക്ഷോഭത്തിലാണ്. പ്രധാനമന്ത്രി ഇതു സംബന്ധിച്ച് ഉരിയാടാനോ മണിപ്പൂരിൽ നിന്നുള്ള ജനപ്രതിനിധി സംഘത്തെ കാണാനോ തയാറാകാതിരുന്നതും കടുത്ത വിമർശനങ്ങൾക്ക് വിധേയമായി.
ലോക് സഭയിൽ ഇപ്പോൾ 543 ആണ് അംഗബലം, അഞ്ചു സീറ്റുകൾ ഒഴിഞ്ഞു കിടപ്പാണ്. എൻ ഡി എ സംഖ്യം 330 പേരുടെ പിന്തുണയുള്ളതാണ്. ഇന്ത്യ സംഖ്യത്തിന് കീഴിൽ 140 പേരാണ് ഇപ്പോഴത്തെ അവസ്ഥയിൽ ഉള്ളത്. 60 പേർ ഇരുമുന്നണികളിലും അല്ലാതെയും ഉണ്ട്.


