Monday, August 18, 2025

കൊല്ലപ്പെട്ടത് ആറുപേർ, വീണ്ടും റാലിയുമായി വിഎച്ച്പി, ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ലാൽ ഘട്ടർ

ഹരിയാനയിൽ വിഎച്ച്പി റാലിക്ക് തുടർച്ചയായി ഉണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. 116 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മനോ​ഹർ ലാൽ ഘട്ടർ പറഞ്ഞു.

ഹരിയാന ഹോംഗാർഡിലെ രണ്ട് അംഗങ്ങളും മറ്റു നാലു പേരുമാണ് ഹരിയാനയിൽ  കൊല്ലപ്പെട്ടത്. ഇതിൽ ഒരാൾ  ബജ്രംഗ്ദൾ പ്രവർത്തകനാണെന്ന് സംഘടന അവകാശപ്പെട്ടു. ഗുരുഗ്രാമിലെ മസ്ജിദിനു നേരെ ഉണ്ടായ അക്രമത്തിൽ മുഖ്യ പുരോഹിതനെ കൊലപ്പെടുത്തിയിരുന്നു.  ഇതുവരെ സംഘർഷവുമായി ബന്ധപ്പെട്ട് 41 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റക്കാർ ആരെയും വെറുതെവിടില്ലെന്നും മുഖ്യമന്ത്രി മനോഹർലാൽ ഘട്ടാർ പറഞ്ഞു.

ഘോഷയാത്ര സംഘടിപ്പിച്ചവർ പരിപാടിയെ കുറിച്ച് പൂർണ വിവരങ്ങൾ അധികൃതർക്ക് കൈമാറിയിരുന്നില്ല. ഇതാണ് സംഘർഷത്തിന് കാരണമായതെന്നും ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. 

ഘോഷയാത്ര സംഘടിപ്പിച്ചവർ പരിപാടിയെ കുറിച്ച് പൂർണ വിവരങ്ങൾ അധികൃതർക്ക് കൈമാറിയിരുന്നില്ല. ഇതാണ് സംഘർഷത്തിന് കാരണമായതെന്നും ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. 

ഗുരുഗ്രാമിലെ പ്രദേശങ്ങളില് കൂടുതല് കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.  20 കമ്പനി കേന്ദ്രസേനയെയാണ് ഹരിയാനയിലാകെ വിന്യസിച്ചത്. സമൂഹമാധ്യമങ്ങളിലും നിരീക്ഷണം ശക്തമാക്കി.  പശുക്കടത്ത് ആരോപിച്ച് രണ്ട് രാജസ്ഥാനിൽ രണ്ട് യുവാക്കളെ ചുട്ട് കൊന്ന കേസിലെ പ്രതിയും ബജ്റം​ഗ്ദൾ നേതാവുമായ മോനുമനേസർ ഘോഷയാത്രക്കെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. യാത്ര തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുന്പ് സമൂഹമാധ്യമങ്ങളിൽ ഈ അറിയിപ്പ് നൽകി വീഡിയോ പങ്കുവച്ചിരുന്നു.

ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഇരുവിഭാ​ഗങ്ങൾ തമ്മിൽ വാക്പോര് രൂക്ഷമായിരുന്നു. രാജസ്ഥാനിൽ നിന്നുള്ള പൊലീസ് സംഘം മോനു മനേസറിനെ അറസ്റ്റ് ചെയ്യാൻ എത്തിയിരുന്നു. പക്ഷെ ഇയാൾ റാലിക്ക് എത്തിയിരുന്നില്ല എന്നാണ് ഇപ്പോൾ റിപ്പോർട്ട്. സംഘർഷ സാധ്യത ഉണ്ടായിട്ടും അക്രമം തടയാന് പോലീസ് ജാ​ഗ്രത കാട്ടിയില്ലെന്നാണ് വിമർശനം.

കൊലപാതക കേസില്‍ ഇപ്പോഴും ഒളിവില്‍ കഴിയുകയാണ് വിവിധ കേസുകളിൽ പ്രതിയായ മോനു മനേസർ.  നൂഹിലും സമീപ ജില്ലകളിലും നിരോധനാജ്ഞ തുടരുകയാണ്. സ്കൂളുകളും വ്യാപാര സ്ഥാപനങ്ങളും ഇന്ന് ഭാ​ഗികമായി പ്രവർത്തിച്ചു. നൂഹില് ഇന്റർനെറ്റ് സേവനം പുനസ്ഥാപിച്ചിട്ടില്ല. ഗുരുഗ്രാമിൽ നിരവധി കടകൾ ഇന്നലെ അക്രമികൾ കത്തിച്ചു. രാജസ്ഥാനിലെ അൽവറിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്

കൊലപാതക കേസില്‍ ഇപ്പോഴും ഒളിവില്‍ കഴിയുകയാണ് വിവിധ കേസുകളിൽ പ്രതിയായ മോനു മനേസർ.

തുടർ റാലികളുമായി വി എച്ച് പിയും ബജ്രങ് ദളും

ഡല്‍ഹിയില്‍ മാത്രം മുപ്പതോളം ഇടങ്ങളിലാണ് വി.എച്ച്.പിയുടെയും ബജ്‌രംഗ് ദളിന്റെയും പ്രതിഷേധ റാലി നടക്കുന്നത്. ഹരിയാണയിലെ സംഘര്‍ഷങ്ങളില്‍ എന്‍.ഐ.എ. അന്വേഷണം വേണമെന്നാണ് ഇവരുടെ ആവശ്യം.

ഡല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ അനിഷ്ട സംഭവങ്ങളുണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി സുപ്രീം കോടതി.

കനത്ത സുരക്ഷയും സി.സി.ടി.വി. നിരീക്ഷണവും ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പ്രതിഷേധ റാലികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി. റാലികള്‍ സാമുദായിക സംഘര്‍ഷം ആളിക്കത്തിക്കുമെന്നും ആളുകളെ അക്രമത്തിലേക്ക് നയിക്കുമെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

പ്രതിഷേധ പ്രകടനത്തിനിടെ വിദ്വേഷ പ്രസംഗങ്ങളും അക്രമവും ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോടു നിര്‍ദേശിച്ചു. അര്‍ധ സൈനികരെ ഉള്‍പ്പെടെ ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഹര്‍ജിയില്‍ അടുത്ത വാദം ഓഗസ്റ്റ് നാലിന് നടക്കും.

എല്ലാ കാര്യങ്ങളും റെക്കോഡ് ചെയ്യാനായി സി.സി.ടി.വികള്‍ പയോഗപ്പെടുത്തണമെന്നും കോടതി പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി ഉത്തര്‍ പ്രദേശ്, ഹരിയാണ, ഡല്‍ഹി സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....