ഒഡീഷ ബാലസോർ ട്രെയിൻ അപകടത്തിൽ മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു. സെക്ഷൻ എഞ്ചിനീയർ അരുൺ കുമാർ, ജൂനിയർ എഞ്ചിനീയർ മുഹമ്മദ് അമീർ ഖാൻ, ടെക്നീഷ്യൻ പപ്പു കുമാർ എന്നിവരാണ് അറസ്റ്റിലായത്.
നരഹത്യയ്ക്ക് ഇടയാക്കിയതും തെളിവ് നശിപ്പിക്കലുമായ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. IPC sections 304 (culpable homicide not amounting to murder) and 201 (destruction of evidence) സിഗ്നൽ പിഴവും പുറത്തു നിന്നുള്ള ഇടപെടലുമാണ് സി ബി ഐ അന്വേഷണ പരിധിയിൽ ഉണ്ടായിരുന്നത്. സിഗ്നൽ കേബിളുകൾ വർഷങ്ങളായി കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കിയില്ല എന്ന് കണ്ടെത്തിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു. പുറത്തു നിന്നുള്ള ഇടപെടൽ സാധ്യത അന്വേഷക സംഘം തള്ളിയിരുന്നു.
293 പേർ മരിച്ച അപകടമാണ്. ഇവരിൽ 287 പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ജൂൺ രണ്ടിനായിരുന്നു അപകടം. മൂന്ന് ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസിലും കോറോമാണ്ടൽ എക്സ്പ്രസിലും ആകെ 2,296 യാത്രക്കാരായിരുന്നു. ചെന്നൈയിലേക്ക് പുറപ്പെട്ട കോറമാണ്ഡല്‍ എക്സ്പ്രസ് ഗുഡ്സ് ട്രെയിനില്‍ ഇടിച്ച് പാളം തെറ്റിയ കോച്ചുകളിലേക്ക് ഹൗറയിലേക്ക് പുറപ്പെട്ട യശ്വന്ത്പൂര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
അപകടത്തെ തുടർന്ന് കഴിഞ്ഞ മാസം 23 ന് സൗത്ത് ഈസ്റ്റേൺ റെയിൽവേ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. ഓപ്പറേഷൻസ്, സുരക്ഷ, സിഗ്നലിംഗ് എന്നീ ചുമതല വഹിക്കുന്നവരെയാണ് അന്ന് സ്ഥലം മാറ്റിയത്.


