Friday, February 20, 2026

കാവല്‍ മന്ത്രിസഭയ്ക്ക് അന്ത്യം, പാകിസ്ഥാനിൽ ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ്

പാകിസ്ഥാനിൽ തിരഞ്ഞെടുപ്പ് ഉടൻ നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍
സുപ്രീം കോടതിയെ അറിയിച്ചു. മണ്ഡലപുനര്‍നിര്‍ണയം ജനുവരി 29-ന് പൂര്‍ത്തിയാകും. ഇതോടെ 2024 ഫെബ്രുവരി 11-നാണ് തിരഞ്ഞെടുപ്പ് നടത്താൻ ഒരുക്കം.

2022 ഏപ്രിലില്‍ പാകിസ്ഥാനിലെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാറിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു. തുടര്‍ന്ന് ഷെഹബാസ് ഷെരിഫ് പാക് പ്രധാനമന്ത്രിയായി. കഴിഞ്ഞ ഓഗസ്റ്റില്‍ സഭ പിരിച്ചുവിട്ടു. ഇതിനെ തുടര്‍ന്ന് അന്‍വാര്‍ ഉള്‍ ഹഖ് കകര്‍ പ്രധാനമന്ത്രിയായ കാവല്‍ മന്ത്രിസഭയാണ് നിലവിലുള്ളത്.

ദേശീയസഭയും പ്രവിശ്യാസഭകളും പിരിച്ചുവിട്ട് മൂന്ന് മാസത്തിനകം പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കവെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന മൂന്നംഗ സുപ്രീം കോടതി ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍, പാകിസ്താന്‍ തെഹരീക് ഇ ഇന്‍സാഫ് (പി.ടി.ഐ.), മുനീര്‍ അഹമ്മദ്, ഇബാദ്-ഉര്‍-റഹ്മാന്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്.

നവംബര്‍ ഏഴിനാണ് പാകിസ്ഥാൻ ദേശീയസഭയുടെ കാലാവധി അവസാനിക്കുന്നത്. കാലാവധി അവസാനിച്ചാല്‍ 90 ദിവസത്തിനകം പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് അവിടത്തെ നിയമം. തിരഞ്ഞെടുപ്പ് നിയമപ്രകാരം സെന്‍സസിന് ശേഷം തിരഞ്ഞെടുപ്പ് കമ്മിഷന്‍ മണ്ഡലപുനര്‍നിര്‍ണയം നിര്‍ബന്ധമായി നടത്തണമെന്നുണ്ട്.

2024 ജനുവരിയില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു കഴിഞ്ഞ മാസം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരുന്നത്. എന്നാല്‍ കൃത്യമായ തീയതി പറഞ്ഞിരുന്നില്ല.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...