Friday, February 20, 2026

ശബരിമലയിൽ നെഞ്ചുവേദനയെ തുടർന്ന് തീർത്ഥാടകൻ മരിച്ചു, വാഹനാപകടത്തിൽ രണ്ട് മരണം

ഹൃദയാഘാതത്തെതുടര്‍ന്ന് ശബരിമലയില്‍ തീര്‍ത്ഥാടകന്‍ മരിച്ചു. പെരിന്തൽമണ്ണ സ്വദേശി രാമകൃഷ്ണൻ (60) ആണ് മരിച്ചത്. മൃതദേഹം പമ്പ ഗവണ്മെന്റ് ആശുപത്രിയിലാണ്. തുടര്‍നടപടികള്‍ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകും. അപ്പാച്ചിമേട്ടിൽ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.തുടർന്ന് പമ്പ ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശബരിമലയില്‍ ഇന്നും തിരക്ക് തുടരുകയാണ്. ഇന്ന് വൈകിട്ട് അഞ്ചുവരെ 66000ത്തിലധികം ഭക്തരാണ് ദര്‍ശനം നടത്തിയത്. സന്നിധാനത്ത് നിന്നും അപ്പാച്ചിമേട് വരെ തീര്‍ത്ഥാടകരുടെ വരി നീളുകയാണ്. തിരക്ക് വര്‍ധിച്ചതോടെ പമ്പയില്‍നിന്നും തീര്‍ത്ഥാടകരെ നിയന്ത്രിച്ചാണ് കടത്തിവിടുന്നത്.

വാഹന അപടകങ്ങളിൽ രണ്ട് മരണം

എരുമേലി / മുണ്ടക്കയം ∙ ശബരിമലപാതകളിൽ 3 വാഹന അപകടങ്ങളിൽ 2 മരണം. 23 പേർക്ക് പരുക്ക്. 2 പേരുടെ നില ഗുരുതരം.  കണ്ണിമല, കണമല, എരുത്വാപ്പുഴ ഇറക്കം എന്നിവിടങ്ങളിലാണ് അപകടങ്ങൾ. മുണ്ടക്കയം – എരുമേലി റോഡിൽ മഞ്ഞളരുവിക്കു സമീപം നിയന്ത്രണംവിട്ട സ്കൂട്ടർ തീർഥാടക വാഹനത്തിൽ ഇടിച്ച് മഞ്ഞളരുവി പാലയ്ക്കൽ ജോർജി (വർഗീസ്) ന്റെ മകൻ ജെഫിൻ (17), കൂടെ ഉണ്ടായിരുന്ന, വടക്കേൽ പരേതനായ തോമസിന്റെ മകൻ നോബിൾ (17) എന്നിവരാണു മരിച്ചത്.

കണമല അട്ടിവളവിൽ ലോഡുമായി ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട ലോറി എതിരെ വന്ന തീർഥാടക ബസിലും കെഎസ്ആർടിസി ബസിലും ഇടിച്ചുകയറി 5 പേർക്ക് പരുക്കേറ്റു. ലോറി ഡ്രൈവറുടെ നില ഗുരുതരമാണ്. എരുത്വാപ്പുഴ ഇറക്കത്തിൽ മിനി വാൻ നിയന്ത്രണംവിട്ട് തിട്ടയിലേക്ക് ഇടിച്ചുകയറിയാണ് അപകടം. ഈ അപകടത്തിൽ ആർക്കും പരുക്കില്ല.

ഇതിനിടെ സ്വാമിമാർ സഞ്ചരിച്ച ബസ് മറിഞ്ഞ് 13 പേർക്കു പരുക്കേറ്റു. സാരമായി പരുക്കേറ്റ ഒരാളെ മധുര മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മറ്റുള്ളവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്കര – പുല്ലുമേട് റോഡിൽ‍ ശങ്കരഗിരി വളവിൽ ഇന്നലെ പുലർച്ചെയാണ് അപകടം സംഭവിച്ചത്. മധുരയിൽ നിന്ന് എത്തിയ തീർഥാടകസംഘമാണ് അപകടത്തിൽപെട്ടത്.

ഡ്രൈവർ ഉൾപ്പെടെ 26 പേരാണു വാഹനത്തിൽ ഉണ്ടായിരുന്നത്. നാട്ടുകാരും ചെങ്കര പ്രദേശത്തെ ഡ്രൈവർമാരും ചേർന്നു രക്ഷാപ്രവർത്തനം നടത്തി പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു.  ചെങ്കരയിലെ ക്ലിനിക്കിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷമാണ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയത്. ഇവിടെ നിന്നു മണികണ്ഠൻ എന്നയാളെ പരുക്കു ഗുരുതരമായതിനാൽ സ്വദേശമായ മധുരയിലേക്കു മാറ്റുകയായിരുന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...