മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാൻ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്ക് പൊലീസ് അറിയിപ്പ്. ഈ മാസം 18-നുമുമ്പ് ചോദ്യംചെയ്യലിന് നേരിട്ട് ഹാജരാകണം. കോഴിക്കോട് നടക്കാവ് പോലീസാണ് നൊട്ടീസയച്ചത്.
കഴിഞ്ഞ മാസം കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് സംഭവം. ചോദ്യങ്ങളുന്നയിച്ച മാധ്യമപ്രവര്‍ത്തക അപമാനിക്കപ്പെട്ടതയാണ് പരാതി. ഐപിസി 354 എ വകുപ്പുപ്രകാരമാണ് സുരേഷ് ഗോപിക്കെതിരേ പോലീസ് കേസെടുത്തത്. പരാതിക്കാരിയുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.
കോഴിക്കോട് നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ഈ ഹോട്ടലില്‍ പോലീസെത്തി സിസിടിവി ദൃശ്യം ഉള്‍പ്പെടെ പരിശോധിച്ചിരുന്നു. മാധ്യമ പ്രവർത്തക കൈ തട്ടിമാറ്റാൻ ശ്രമിച്ചിട്ടും വീണ്ടും തോളത്ത് കൈ വെച്ച വീഡിയോ ദൃശ്യം പ്രചരിച്ചിരുന്നു.