Friday, February 20, 2026

വനിതാ സംവരണബിൽ രാഷ്ട്രപതി ഒപ്പു വെച്ചു, ഉപാധിവെച്ച് അനിശ്ചിതത്വത്തിലാക്കി

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക്‌ മൂന്നിലൊന്ന്‌ സീറ്റ്‌ സംവരണം ചെയ്യുന്ന  128 -ാം ഭരണഘടനാ ഭേദഗതി ബില്ലിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു ഒപ്പിട്ടു. ഇതോടെ ബിൽ നിയമമായെങ്കിലും  വനിതസംവരണം എപ്പോൾ നടപ്പാകുമെന്നതിൽ അനിശ്‌ചിതത്വമാണ്‌. മണ്ഡല പുനർനിർണയം കൂടി പൂർത്തീകരിച്ച ശേഷമേ വനിതാ സംവരണം നിലവിൽ വരൂ എന്ന വ്യവസ്ഥ ബില്ലിൽ ഉൾക്കൊള്ളിച്ചതാണ്‌ ഇതിനു കാരണം.

സെൻസസ്‌ കണക്കിന്റെ അടിസ്ഥാനത്തിലാണ്‌ മണ്ഡല പുനർനിർണയം നടക്കേണ്ടത്‌. കോവിഡിന്റെ പേരിൽ 2021ലെ സെൻസസ്‌ നീട്ടിയതോടെ  ഇക്കാര്യത്തിൽ ആശയക്കുഴപ്പമാണ്‌. 2024ൽ പുതിയ സർക്കാർ വന്നശേഷം സെൻസസ്‌ നടപടികൾ പുനരാരംഭിച്ചാലും പൂർത്തീകരിക്കാൻ രണ്ടോ മൂന്നോ വർഷം വേണം. തുടർന്ന്‌ മണ്ഡല പുനർനിർണയവും  വർഷങ്ങൾ വേണ്ടിവരുന്ന പ്രക്രിയയാണ്‌. 2029നും അപ്പുത്തേയ്‌ക്ക്‌ വനിതസംവരണം നീണ്ടുപോകും.

2034 വരെ നീണ്ടുപോയേക്കാമെന്നാണ് കോൺഗ്രസ് ആരോപണം. എഐസിസി പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെ ഛത്തീസ്‌ഗഢിൽ ഇതു സംബന്ധിച്ച് അഭിപ്രായപ്പെട്ടു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...