Friday, February 20, 2026

കോടതി ഉത്തരവിനെയും വെല്ലുവിളിച്ച് മിന്നൽ പണിമുടക്ക്, സർക്കാരിനെ വെല്ലു വിളിച്ച് സ്വകാര്യ ബസ്സ് ലോബി

വിദ്യാർഥികൾക്കുള്ള യാത്രാ സൌജന്യത്തിൽ വർധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ചൊവ്വാഴ് സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കാത്തത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിഷേധിച്ച് ബസ് ഉടമകളുടെ സംയുക്തസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

നിരക്ക് വര്‍ധന സര്‍ക്കാര്‍ പരിഗണിച്ചില്ലെങ്കില്‍ 21 മുതല്‍ അനിശ്ചിതകാല പണിമുടക്കിനും തീരുമാനിച്ചിട്ടുണ്ട്. ബസുകളില്‍ നിരീക്ഷണ ക്യാമറയും, ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെയും സ്വകാര്യബസ് മുതലാളിമാർ വെല്ലുവിളിക്കയാണ്.

സർക്കാർ തീരുമാനങ്ങളെയും നിയമപാലനത്തെയും വെല്ലുവിളിക്കുമ്പോഴും സർക്കാർ നിശ്ശബ്ദം

തിങ്കളാഴ്ചയും ബസ് സർവ്വീസ് മിന്നൽ പണിമുടക്കിനെ തുടർന്ന് നിശ്ചലമായി. രണ്ട് സംഭവങ്ങളിലായി വിദ്യാർഥികൾക്ക് നേരെയുള്ള പെരുമാറ്റത്തിൻ്റെ പേരിൽ പരാതി പ്രകാരം പോക്സോ കേസ് എടുത്തതിന് എതിരെയായിരുന്നു മിന്നൽ പണിമുടക്ക്.

സ്വകാര്യ ബസ് സർവ്വീസ് മേഖലയിലെ പ്രശ്നങ്ങൾക്ക് എതിരെ എന്ത് നിയമ നടപടിയും സംഘടിത ശക്തിയാൽ വെല്ലുവിളിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത്. സർക്കാർ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാതെ സമര സാഹചര്യം ഉണ്ടാക്കി പ്രശ്ന പരിഹാരത്തിന് കൂട്ടു നിൽക്കുന്നു എന്ന പരാതിയാണ് ഉള്ളത്. നേരത്തെ ഇത്തരം കാര്യങ്ങളിൽ വിദ്യാർഥി സംഘടനകൾ സജീവമായിരുന്നതും പിൻവലിഞ്ഞ സാഹചര്യമാണ്.

മിന്നൽ പണിമുടക്ക് ഹൈക്കോടതി പോലും വിലക്കിയിട്ടുള്ളതാണ്. എന്നാൽ ഇക്കാര്യത്തിൽ നടപടി ഉണ്ടാവുന്നില്ല. വിദ്യാർഥികളുടെ സൌജന്യം കവരുക എന്നത് ഏറെ കാലമായി തുടരുന്ന ആവശ്യമാണ്. മറ്റു സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കും വിദ്യാർഥിനികൾക്കും സൌജന്യ സഞ്ചാരം വരെ വാഗ്ദാനം ചെയ്ത് നടപ്പാക്കുമ്പോൾ പോക്സോ കേസുകൾ ഉണ്ടായിട്ടു പോലും നടപടി എടുക്കാൻ വയ്യാത്ത സാഹചര്യമാണ്. ഇതിനെതിരെ പോലും കോടതി പോലും വിലക്കിയ മിന്നൽ പണിമുടക്ക് നടത്തുന്ന സാഹചര്യമാണ്.

തീരുമാനം സർക്കാരിൻ്റെയോ

വിദ്യാർഥികളുടെ കൺസഷൻ തുടരാനാവില്ല എന്നാണ് ബസ് ഓണേഴ്സ് സംഘടനയുടെ അന്ത്യ ശാസനം. മാത്രമല്ല നവംബർ ഒന്നിനകം സീറ്റ് ബെൽറ്റും ക്യാമറയും ഘടിപ്പിക്കണം എന്ന സർക്കാർ ഉത്തരവിനെയും സംഘടന വെല്ലുവിളിക്കുന്നു.

കെഎസ്ആർടിസിയുടെ പരിമിതികളാണ് സർക്കാരിനെ സ്വകാര്യ ബസ് ലോബിയുടെ ആവശ്യങ്ങൾക്ക് മുന്നിൽ നിശ്ശബ്ദമാക്കുന്നത് എന്ന ആക്ഷേപമുണ്ട്. സ്വകാര്യ ബസ്സുകൾക്ക് മുന്നിൽ വെക്കുന്ന എല്ലാ നിയമ ബാധ്യതകളും കെഎസ്ആർടിസിയും പിന്തുടരാൻ ബാധ്യസ്ഥമാവും.

മന്ത്രി തലത്തിൽ നടത്തിയ ചർച്ചയിലെടുത്ത തീരുമാനം അട്ടിമറിക്കപ്പെട്ടതും വിവിധ കമ്മീഷനുകൾ നൽകിയ റിപ്പോർട്ട് നടപ്പാക്കാൻ വൈകിയതുമാണ് സർവ്വീസ് നിർത്തി വച്ച് സമരത്തിലേക്ക് ഇറങ്ങാൻ തങ്ങളെ നിർബ്ബന്ധിതരാക്കിയതെന്നുമാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഭാരവാഹികൾ പറയുന്നത്. എന്നാൽ സർക്കാർ പൊതു ജനത്തിന് മുന്നിൽ ഇത്തരം അവകാശ വാദത്തിലെ പ്രശ്നങ്ങൾ വിശദീകരിക്കുന്നുമില്ല.

സീറ്റ് ബെൽറ്റും ക്യാമറയും നവംബർ 1 നകം ഘടിപ്പിക്കണമെന്നായിരുന്നു സർക്കാർ നിർദ്ദേശം. എന്നാൽ ബസുടമകളുടെ സമരപ്രഖ്യാപനത്തെ വിമർശിച്ചാണ് ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത് വന്നത്. സീറ്റ് ബെൽറ്റ് കേന്ദ്ര നിയമമാണെന്ന് പറഞ്ഞ മന്ത്രി ബസുകളിൽ ക്യാമറ ഘടിപ്പിക്കണമെന്ന ആവശ്യം ബസുടമകൾ തന്നെ മുന്നോട്ട് വെച്ചതാണെന്നും പറഞ്ഞിരുന്നു. ബസ് ജീവനക്കാരെ കേസുകളിൽ പ്രതികളാക്കുന്നത് തടയാനും യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താനും ക്യാമറ വേണമെന്ന് പറഞ്ഞത് ബസുടമകൾ തന്നെയാണ്. നല്ല ഗുണനിലവാരമുള്ള ക്യാമറകൾ കിട്ടുന്നില്ലെന്ന് പറഞ്ഞ് സമയം മാസങ്ങളോളം നീട്ടി നൽകിയതാണെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഇതിൽ കർശന നിലപാട് എടുക്കാൻ കഴിയാതെ പതറുന്ന സാഹചര്യമാണ്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...