പുതുപ്പള്ളിയിൽ പോളിങ് സജീവമായി തുടരുന്നു. രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍തന്നെ മഴയെ അവഗണിച്ചും ബൂത്തുകളില്‍ തിരക്ക് അനുഭവപ്പെട്ടു. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജയ്ക് സി. തോമസ് മണര്‍കാട് കണിയാംകുന്ന് യു.പി. സ്‌കൂളിലെത്തി വോട്ടുരേഖപ്പെടുത്തി. യു.ഡി.എഫ്. സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലെ ബൂത്തിലാണ് വോട്ടുചെയ്തത്.
എട്ടിനാണ് വോട്ടെണ്ണല്‍. മൊത്തം ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഉച്ചയ്ക്ക് ഒരു മണിയോടെ 40 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. ഉച്ചയോടെ മഴയും കനത്തിരിക്കയാണ്.
പോയ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് കടുത്തമത്സരം നല്‍കിയ ജെയ്ക് സി. തോമസിനെ ഇടതുമുന്നണി വീണ്ടും ഇറക്കിയത് ഭരണത്തിൻ്റെ വിലയിരുത്തലായി കൂടി ഈ തിരഞ്ഞെടുപ്പ് ഫലം മാറാം എന്നതിനാലാണ്. 54,328 വോട്ടാണ് കഴിഞ്ഞ തവണ നേടിയത്.
ലിജിന്‍ലാലാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ പി സി തോമസ് എൻ ഡി എയ്ക് വേണ്ടി 20,911 വോട്ട് നേടിയിരുന്നു. ആം ആദ്മി പാര്‍ട്ടിയും മികച്ച പ്രവർത്തനമാണ്. ലൂക്ക് തോമസാണ് സ്ഥാനാര്‍ഥി.
1,76,417 പേരാണ് പുതുപ്പള്ളിയിൽ വോട്ടർമാരായിട്ടുള്ളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാന്‍സ്ജെന്‍ഡറുകളുമടക്കം 1,76,417 വോട്ടര്‍മാരാണുള്ളത്. 957 പുതിയ വോട്ടര്‍മാരുണ്ട്. 182 ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.


