വിവാദമായ അൽദഹ്റ കേസിൽ ഖത്തറില്‍ മലയാളി ഉള്‍പ്പെടെ എട്ട് മുൻ ഇന്ത്യൻ നാവിക സേനാ ഉദ്യോഗസ്ഥർക്ക് വധശിക്ഷ. സെയിലര്‍ രാകേഷ് എന്ന പേരിലറിയപ്പെടുന്ന മലയാളിയ്ക്ക് ഉള്‍പ്പെടെയാണ് ശിക്ഷ ഉന്നത കോടതി സ്ഥിരീകരിച്ചിരിക്കുന്നത്.
ഖത്തറിലെത്തിയ ഇന്ത്യൻ നാവിക സേനാ മുന്‍ ഉദ്യോഗസ്ഥരായ ഇവർ അൽദഹ്റ എന്ന പേരിലുള്ള ഒരു കമ്പനിക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ് എന്നാണ് വിവരം. ഇവര്‍ക്കെതിരായ കുറ്റം എന്താണെന്ന് ഖത്തര്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ഇസ്രയേലിന് വേണ്ടി സബ് മറൈൻ സംബന്ധിച്ച ചാരപ്രവർത്തനം നടത്തി എന്നതുൾപ്പെടെ സൈനിക വിഷയങ്ങളാണ്. കുറ്റ കൃത്യം സംബന്ധിച്ച ഇലക്ട്രോണിക് തെളിവുകൾ മുൻ നിർത്തിയാണ് കോടതി നടപടി എന്നാണ് വിശദീകരണം.
നാവികസേനയിലെ ഒഫിസര്‍ റാങ്കിലുണ്ടായിരുന്ന വ്യക്തികൾ ഉൾപ്പെടെയാണ് വധശിക്ഷക്ക് വിധിക്കപ്പെട്ടിരിക്കുന്നത്. യുദ്ധ കപ്പലുകളുടെ കമാൻഡർ പദവി വഹിച്ചവർ വരെ ഇതിൽ ഉൾപ്പെടും. എട്ട് പേരുടേയും കുടുംബാംഗങ്ങളുമായും അവരുടെ അഭിഭാഷകരുമായും നിരന്തരം ബന്ധപ്പെടുകയാണെന്നും ഇവര്‍ക്ക് നിയമസഹായം നല്കുന്ന കാര്യം പരിശോധിച്ച് വരികയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

അല്‍ ദഹറ കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന Captain Navtej Singh Gill, Captain Saurabh Vashisht, Commander Purenendu Tiwari, Captain Birendra Kumar Verma, Commander Sugunakar Pakala, Commander Sanjeev Gupta, Commander Amit Nagpal and Sailor Ragesh. എന്നീ എട്ടു പേരുകളാണ് വെളിപ്പെടുത്തിയിട്ടുള്ളത്.
ഒരു വര്‍ഷമായി ഇവര്‍ ഏകാന്ത തടവിലായിരുന്നെന്നാണ് വിവരം. എന്നാൽ ഇത് സംബന്ധിച്ച് ഇന്ത്യയ്ക്ക് വിവരം ലഭ്യമായത് ഇപ്പോഴാണ് എന്നാണ് വിശദീകരണം. 2012 മുതലുള്ള കേസാണിത്.
വധശിക്ഷ എന്നാണ് നടപ്പിലാക്കുകയെന്നോ കുറ്റകൃത്യങ്ങളും വകുപ്പുകളും ഏതെന്നോ കുറ്റം എത്രമാത്രം ഗൗരവമുള്ളതാണെന്നോ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഖത്തര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഖത്തറോ വിദേശകാര്യമന്ത്രാലയോ ഇത് സ്ഥിരീകരിച്ചിട്ടില്ല. അൽ ദഹ്റ കമ്പനി പ്രതിരോധ സേനാ രംഗത്ത് പരിശീലനം നൽകുന്നതിനായി രൂപീകരിക്കപ്പെട്ടിട്ടുള്ള സ്ഥാപനമാണ്.
കമ്പനിയും പ്രവർത്തനവും എല്ലാം ദുരൂഹം
ഇറ്റലിയുടെ സഹായത്തോടെ റഡാർ ദൃഷ്ടിയിൽ പെടാത്ത മുങ്ങിക്കപ്പൽ നിർമ്മാണം നടത്തുന്ന പദ്ധതിയിലാണ് ചാര പ്രവർത്തന ആരോപണം ഉയർന്നത്. 2023 ൽ അൽദഹ്റ ഈ കമ്പനി പിരിച്ചു വിട്ടതായാണ് അൽ ജസീറ റിപ്പോർട്ട്. ഈ കമ്പനിയിൽ ജോലി ചെയ്തിരുന്ന 75 ഇന്ത്യക്കാരിൽ ഭൂരിപക്ഷവും നാവിക സേനാ മുൻ ഭടൻമാരായിരുന്നു.
ഇവർ നേരത്തെ തന്നെ ഖത്തറിൻ്റെ കസ്റ്റഡിയിൽ ആയിരുന്നു. കഴിഞ്ഞ വർഷം ആഗസ്തിലാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. എന്നാൽ ഇന്ത്യയ്ക്ക് ഇതു സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിരുന്നില്ല. വർഷങ്ങൾ കഴിഞ്ഞാണ് കേസ് പുറത്തെത്തുന്നത്.


