Friday, February 20, 2026

മാപ്പ് പറയാൻ തയാറല്ല, നിലപാടിൽ ഉറച്ച് രാഹുൽ ഗാന്ധി

അപകീര്‍ത്തിക്കേസില്‍ മാപ്പ് പറയാൻ തയാറല്ലെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ തൻ്റെ നിലപാട് വ്യക്തമാക്കി.

താന്‍ കുറ്റക്കാരനല്ല. ആരോപിക്കപ്പെട്ട കുറ്റം നിലനില്‍ക്കുന്നതല്ല. മാപ്പു പറയണമായിരുന്നെങ്കില്‍ അത് നേരത്തെ ആകാമായിരുന്നു – രാഹുല്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

മോദി പരാമർശത്തിൻ്റെ പേരിൽ എടുത്ത കേസിലെ രണ്ടുകൊല്ലത്തെ തടവുശിക്ഷ സ്റ്റേ ചെയ്യണമെന്നും അതിലൂടെ ലോക്‌സഭയുടെ നിലവിലെ സമ്മേളനത്തിലും തുടര്‍ സമ്മേളനങ്ങളിലും പങ്കെടുക്കാന്‍ അവസരം നല്‍കണമെന്നും രാഹുല്‍ കോടതി മുൻപാകെ അഭ്യർഥിച്ചു.

2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗമാണ് രാഹുലിനെതിരായ പരാതിക്കാരൻ ഉന്നയിച്ചത്. ഇത് കേസെടുക്കുന്നതിലും തുടർന്ന് എം.പി.സ്ഥാനം നഷ്ടമാകുന്നതിലും കലാശിച്ചു. മോദി സമുദായത്തെ ഒട്ടാകെ അപമാനിക്കുന്നതാണ് രാഹുലിന്റെ പരാമര്‍ശമെന്ന് കാണിച്ച് ഗുജറാത്തില്‍നിന്നുള്ള എം.എല്‍.എ. പൂര്‍ണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്.

മാപ്പ് പറയാന്‍ വിസമ്മതിച്ചെന്ന ഒറ്റക്കാരണത്താലാണ് പൂര്‍ണേഷ് മോദി തന്നെ വിശേഷിപ്പിക്കാന്‍ ‘ധിക്കാരി’ തുടങ്ങിയ പ്രയോഗങ്ങള്‍ ഉപയോഗിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ രാഹുല്‍ ചൂണ്ടിക്കാണിച്ചു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...