സുഹൃത്തിനൊപ്പം വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ പതിനേഴുകാരിയെ ഓടുന്ന വാഹനത്തിലിട്ട് ലൈംഗികമായി പീഡിപ്പിച്ചകേസില്‍ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ നാലുപോലീസുകാരെ അറസ്റ്റുചെയ്തു. പോക്സോ കേസ് ചുമത്തി ഇവരെ ഉടൻ സര്‍വീസില്‍നിന്ന് പുറത്താക്കുകയും ചെയ്തു.
തമിഴ് നാട് സർക്കാരിൻ്റെ ഇടപെടലിലാണ് ഉടൻ ശക്തമായി നടപടി. ജീയപുരം സ്റ്റേഷനിലെ എസ്.ഐ. ബി. ശശികുമാര്‍, അതേ സ്റ്റേഷനിലെ ട്രാഫിക് പോലീസ് എ. സിദ്ധാര്‍ഥന്‍, നാവല്‍പ്പട്ട് സ്റ്റേഷനിലെ ജെ. പ്രസാദ്, തിരുവെരുമ്പൂര്‍ ഹൈവേ പട്രോള്‍ സംഘത്തിലെ എസ്. ശങ്കര്‍ രാജപാണ്ഡ്യന്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവര്‍ക്കെതിരേ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
തിരുച്ചിറപ്പള്ളി മുക്കൊമ്പിൽ വിനോദസഞ്ചാരത്തിന് എത്തിയ കുട്ടികൾ
തിരുച്ചിറപ്പള്ളിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മുക്കൊമ്പില്‍ ഒക്ടോബർ അഞ്ചിനാണ് പീഡനം. 19 വയസ്സുള്ള ആണ്‍സുഹൃത്തിനൊപ്പമായിരുന്നു പെണ്‍കുട്ടി . സാധാരണ വേഷത്തിലെത്തി പോലീസാണെന്ന് പരിചയപ്പെടുത്തി ഇരുവരെയും ചോദ്യം ചെയ്തു. കഞ്ചാവ് ഇടപാടു നടത്തുന്നു എന്ന് ആരോപിച്ച് ആണ്‍കുട്ടിയെ മര്‍ദിക്കുകയും പെണ്‍കുട്ടിയെ കാറില്‍ കയറ്റുകയും ചെയ്തു.
ഓടുന്ന കാറിലിട്ട് ഒരു മണിക്കൂറോളം നേരം ലൈംഗികമായി പീഡിപ്പിച്ചു. വീഡിയോ ചിത്രീകരണം നടത്തി ഇത് മറയാക്കി ഭീഷണിപ്പെടുത്തുകയും ചെയ്തു. മദ്യ ലഹരിയിലായിരുന്നു ഇവരെന്ന് കുട്ടി മൊഴി നൽകി.
സംഭവത്തെപ്പറ്റി ആരോടെങ്കിലും പറഞ്ഞാല്‍ മയക്കുമരുന്നു കേസില്‍ അറസ്റ്റുചെയ്യുമെന്നു കൂടി മുന്നറിയിപ്പ് നൽകി. പൊലീസ് സേനാ അംഗങ്ങൾക്ക് എതിരെ പോക്സോയ്ക്ക് പുറമെ ഐ ടി ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്.

പൊലീസ് ഔട്ട് പോസ്റ്റിലും ഭീഷണിയുമായി
കുട്ടികൾ പൊലീസ് ഔട്ട് പോസ്റ്റിൽ എത്തി പരാതിപ്പെട്ടു എങ്കിലും പിന്തുടർന്ന് എത്തിയ പൊലീസ് ക്രിമനിലുകൾ അവിടെയും എത്തി ഭീഷണി മുഴക്കി. ഇതോടെ കുട്ടികൾക്ക് പിൻമാറേണ്ടി വന്നു. എന്നാൽ വിവരം പൊലീസ് സുപ്രണ്ട് അറിഞ്ഞതോടെ നേരിട്ട് എത്തി സി സി ടിവി ഫുട്ടേജ് ഉൾപ്പെടെ പരിശോധിച്ചു. സ്വന്തം നിലയ്ക്ക് അന്വേഷിച്ചാണ് കേസ് എടുത്തത്.


