വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ ആദ്യമായി മുത്തമിട്ട് സ്‌പെയിന്‍ ആഘോഷ തിമിർപ്പിൽ. ഏക പക്ഷീയമായ ഒരു ഗോളിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് കടുത്ത മത്സരം കാഴ്ചവെച്ച് സ്‌പെയിന്‍ കന്നി നേട്ടം സ്വന്തമാക്കിയത്.
29-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഓള്‍ഗ കാര്‍മോണയാണ് ഏക ഗോള്‍ സ്‌പെയിനിനായി നേടിയത്.

ആദ്യ പകുതിയില്‍ തന്നെ ഗോള്‍ നേടി സ്‌പെയിന്‍ മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചു. രണ്ടാം പകുതിയിലും ഇംഗ്ലണ്ട് അവസരങ്ങൾ മുതലാക്കിയില്ല. ഇന്‍ജുറി ടൈമായി 13 മിനിറ്റ് ലഭിച്ചിട്ടും ഇംഗ്ലണ്ടിന് തളർന്ന് നിൽക്കേണ്ടി വന്നു.

ഇംഗ്ലണ്ടും ഇതുവരെ വനിതാ കിരീടം നേടിയിട്ടില്ല. പ്രീ ക്വാര്‍ട്ടറിലെത്തിയതാണ് നേരത്തേ സ്‌പെയിനിന്റെ മികച്ച പ്രകടനം. മൂന്നാംസ്ഥാനം നേടിയതാണ് ഇംഗ്ലണ്ടിന്റെ ഇതുവരെയുണ്ടായിരുന്ന ഏറ്റവും മികച്ചനേട്ടം. ഇത്തവണ അട്ടിമറി അവസരം സ്പെയിനിന് ലഭിച്ചു.


