‘നമ്മള്‍ തനിച്ചാണെങ്കില്‍ ഏകാന്തതയേയും ഒറ്റപ്പെടലിനേയുമെല്ലാം മറികടക്കാനുള്ള വഴികള്‍ നമുക്ക് കണ്ടെത്താനാകും. എന്നാല്‍ ഒരിക്കലും ഒത്തുപോകാന്‍ കഴിയാത്ത ഒരു പങ്കാളിയാണ് കൂടെയുള്ളതെങ്കില്‍ ഒറ്റപ്പെടലിനേക്കാളും മോശമായ അവസ്ഥയാണ് ഉണ്ടാകുക.
കഴിഞ്ഞ ശനിയാഴ്ച 52-ാം പിറന്നാള്‍ ആഘോഷിച്ച നടി തബു ജീവിതത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും പറഞ്ഞു തുടങ്ങുകയാണ്. നിരവധി പേരാണ് അവരുടെ വാക്കുകളെ അനുകൂലിച്ചും ജീവിത സത്യങ്ങൾ പങ്കുവെച്ചും ഐക്യപ്പെട്ടത്.
ബോളിവുഡിലും ദക്ഷിണേന്ത്യൻ സിനിമാ ലോകത്തും ഒരുപോലെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് തബു. 1985-ല്‍ ദേവ് ആനന്ദിൻ്റെ ഹം നൗജവാന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറി. തബു ഇപ്പോഴും രംഗത്ത് സജീവമാണ്.

ഒറ്റയ്ക്ക് ജീവിക്കുന്ന നടി ഇപ്പോഴും ഉല്ലാസവതിയാണ്. റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിലൂടെയല്ലാതെ മറ്റു പല കാര്യങ്ങളില്‍ നിന്നും സന്തോഷം നമ്മെ തേടിയെത്താം എന്ന് തബു അഭിമുഖത്തില്‍ പറയുന്നു.
സ്ത്രീക്കും പുരുഷനുമിടയിലുള്ള ബന്ധം അല്‍പം സങ്കീര്‍ണമാണ്. ചെറിയ പ്രായത്തില്‍ നമുക്ക് സ്‌നേഹത്തെ കുറിച്ചൊരു സങ്കല്‍പമുണ്ടായിരിക്കും. പ്രായംകൂടുംതോറും അനുഭവങ്ങള്‍ക്ക് അനുസരിച്ച് ആ സങ്കല്‍പത്തില്‍ മാറ്റങ്ങള്‍ സംഭവിക്കും. പുതിയ തിരിച്ചറിവുകള്‍ ലഭിക്കും. എനിക്ക് എന്റേതായ ലോകം പടുത്തുയര്‍ത്തണമെന്നായിരുന്നു ആഗ്രഹം. ഞാന്‍ അതിന് ശ്രമിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ എന്നോടും എന്റെ കഴിവിനോടും കാണിക്കുന്ന ഏറ്റവും വലിയ നീതികേടാകുമായിരുന്നു എന്ന തിരിച്ചറിവാണ് അവർ അവതരിപ്പിക്കുന്നത്.
നല്ലൊരു റിലേഷന്‍ഷിപ്പിന്റെ അടിസ്ഥാനം രണ്ട് വ്യക്തികളും പരസ്പരം ജീവിതത്തില്‍ വളര്‍ച്ച കൈവരിക്കലാണ് . ഓരോ വ്യക്തികളും സ്വതന്ത്രരായിരിക്കണം. അടിച്ചമര്‍ത്തുകയല്ല വേണ്ടത്. എന്റെ ചിന്താഗതി അല്‍പം വ്യത്യസ്തമാണെന്ന് എനിക്കറിയാം. ബന്ധത്തില്‍ സ്ത്രീയേയും പുരുഷനേയും രണ്ടായി ഞാന്‍ കാണുന്നേയില്ല. നിങ്ങള്‍ എന്ന വ്യക്തിക്ക് മുകളില്‍ ലിംഗഭേദത്തിന് വലിയ സ്ഥാനമുണ്ടോ?’ എന്ന ദാർശനിക ചേദ്യവും തബു സമൂഹത്തിന് മുമ്പാകെ വെക്കുന്നുണ്ട് റിലേഷൻഷിപ്പില്‍ സ്ത്രീയെയും പുരുഷനെയും ഞാൻ വെവ്വേറെ ആയിട്ടേ കാണുന്നില്ല. നിങ്ങള്‍ എന്ന വ്യക്തിക്ക് മുകളില്‍ ആ ലിംഗഭേദത്തിന് വലിയ സ്ഥാനമുണ്ടോ എന്നാണ് ചോദ്യം.

മുമ്പും വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടുന്നതുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും തബു പരസ്യമായി പറഞ്ഞിട്ടുണ്ട്. നടൻ അജയ് ദേവ്‍ഗണുമായുള്ള ബന്ധമാണ് തബു അവിവാഹിതയായി തുടരാനുള്ള കാരണമെന്ന് മുമ്പൊരു അഭിമുഖത്തിലെ ചില ഭാഗങ്ങളെ മാത്രം മുൻനിര്‍ത്തി വാര്‍ത്തകള്‍ പ്രചരിച്ചത് അവർ തള്ളിക്കളഞ്ഞിരുന്നു. തങ്ങള്‍ നല്ല സുഹൃത്തുക്കളാണ്, കൗമാരകാലഘട്ടത്തിലേ ഉള്ള സൗഹൃദമാണെന്നായിരുന്നു തബു പ്രതികരിച്ചിരുന്നത്.
അജയ് കാജോളുമായി അടുക്കുകയും അവരെ വിവാഹം കഴിക്കുകയുമായിരുന്നു. ദില്‍വാലെ ദുല്‍ഹനിയേ ലേ ജായേംഗെയില്‍ അഭിനയിക്കുമ്പോഴാണ് അജയ് ദേവ് ഗണ്‍ കാജോളുമായി പ്രണയത്തിലാകുന്നത്
മോഹന്‍ലാലിനൊപ്പം മലയാളത്തിലെത്തി കേരളീയരുടേയും മനം കവരാന്‍ തബുവിനായി. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം തബു ഒരുകാലത്ത് തിളങ്ങി നിന്നിരുന്നു. മലയാളത്തില്‍ കാലാപാനിയിലാണ് തബു ആദ്യമായി അഭിനയിച്ചത്. പിന്നീട് സുരേഷ് ഗോപിയുടെ നായികയായി. കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയുമായി.

2011 ൽ പത്മശ്രീ പുരസ്കാരത്തിന് അർഹയായ നടിയാണ്. രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടി.