Friday, February 20, 2026

സിംഗൂർ ഭൂമി ഏറ്റെടുക്കൽ സമരം, ടാറ്റയ്ക്ക് 765.78 കോടി നഷ്ടം നൽകാൻ വിധി

ടാറ്റാ മോട്ടോർസിന് ബംഗാൾ സർക്കാർ 765.78 കോടി രൂപ നഷ്ടപരിഹാരം നൽകണം. സിംഗൂർ ഭൂമി ഏറ്റെടുക്കൽ സമരവുമായി ബന്ധപ്പെട്ട കേസിലാണ് ട്രൈബ്യൂണൽ വിധി. 2016 മുതലുള്ള 11% പലിശയും കൂടി നൽകണമെന്നും ഉത്തരവിൽ പറയുന്നു.

സിംഗൂരിലെ നാനോ ഫാക്ടറി നിർമാണവുമായി ബന്ധപ്പെട്ട കേസിലാണ് വിധി. ബംഗാളിൻ്റെ രാഷ്ട്രീയം തന്നെ മാറ്റി മറിച്ച സമരത്തിൻ്റെ ഫലമായി ടാറ്റയുടെ പ്രൊജക്ട് മുടങ്ങി. എന്നാൽ ഇത് നഷ്ടപരിഹാരത്തിലൂടെ വീണ്ടെടുക്കുകയാണ് കമ്പനി.

കർഷകരുടെ ഭൂമി ഏറ്റെടുക്കുന്നതിനെത്തുടർന്നുള്ള പ്രതിഷേധത്തെത്തുടർന്ന് 2008ൽ ബംഗാളിൽ സ്ഥാപിക്കാനിരുന്ന നാനോ ഫാക്ടറി ടാറ്റയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു. ഇന്നത്തെ മുഖ്യമന്ത്രിയായ മമത ബാനർജിയുടെ നേതൃത്വത്തിലാണ് സമരം നടന്നത്. മമത അധികാരത്തിൽ എത്തിയശേഷം പകരം ഭൂമി വാഗ്ദാനം ചെയ്തെങ്കിലും കമ്പനി നിഷേധിച്ചു. ഇടത് സർക്കാരിനു ഭൂമി ഏറ്റെടുക്കുന്നതിന് 154 കോടി രൂപ ഔദ്യോഗിതമായി നൽകിയിരുന്നു. ഇതിന് നഷ്ടപരിഹാരം നൽകണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം.

സിംഗൂരിൽ ഭൂമി ഏറ്റെടുക്കാനുള്ള ഇടത് സർക്കാരിന്റെ നീക്കം നിയമപരമായിരുന്നില്ല. വികസന ശ്രമങ്ങളുടെ ഭാഗമായുള്ള തിടുക്കം തിരിച്ചടിയായി. ഏറ്റെടുക്കൽ നിയമവിരുദ്ധമായിരുന്നുവെന്ന് 2016ൽ സുപ്രീം കോടതി കണ്ടെത്തിയിരുന്നു. ഈ അവകാശം കൂടി മുൻ നിർത്തിയാണ്. ടാറ്റ സുപ്രീം കോടതിയിൽ എത്തിയത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...