വിദ്യാർഥിക്ക് മദ്യവും ലഹരി വസ്തുവും നൽകി ക്ലാസ് മുറിയിലും വാഹനത്തിലുമായി ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപിക അറസ്റ്റിൽ. യുവാവ് വെളിപ്പെടുത്തൽ നടത്തിയതോടെയാണ് അമേരിക്കയിലെ മേരിലാൻഡ് സ്വദേശിയായ അധ്യാപിക മെലിസ മേരി കർട്ടിസ് (31) അറസ്റ്റിലായത്. എട്ട് വർഷം മുൻപ് നടന്ന സംഭവത്തിലാണ് വെളിപ്പെടുത്തൽ ഉണ്ടായത്.
പതിനാലാം വയസ്സിലാണ് ലൈംഗിക പീഡനം നേരിടേണ്ടി വന്നതെന്ന് യുവാവ് പറഞ്ഞു. അതിക്രമം നടക്കുമ്പോൾ അധ്യാപികയ്ക്ക് 22 വയസ്സായിരുന്നു പ്രായം.
അറസ്റ്റിലായ അധ്യാപികയ്ക്കെതിരെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തി. യുവാവിൻ്റെ വെളിപ്പെടുത്തലിൽ കഴിഞ്ഞ കഴിഞ്ഞ മാസം തന്നെ അന്വേഷണം ആരംഭിച്ചതായി മോണ്ട്ഗോമറി കൗണ്ടി പോലീസ് വ്യക്തമാക്കി.
2015 ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവിലാണ് മെലിസ്സ എട്ടാംക്ലാസില്‍ പഠിക്കുകയായിരുന്ന ആണ്‍കുട്ടിയെ ലൈംഗികമായി ചൂഷണംചെയ്തത്. മദ്യവും കഞ്ചാവും നല്കി ഇരുപതിലേറെ തവണ വിദ്യാര്‍ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്തു. സ്കൂളിലും അധ്യാപികയുടെ കാറിലും വീട്ടിലുമായാണ് വിദ്യാര്‍ഥിയെ അതിക്രമത്തിനിരയാക്കിയതെന്നും പോലീസ് പറഞ്ഞു.
രണ്ടുവര്‍ഷത്തോളം അധ്യാപികയായി ജോലിചെയ്തിരുന്ന മെലിസ്സ, ലേക്ക്ലാന്‍ഡ്സ് പാര്‍ക്ക് മിഡില്‍ സ്കൂളിലും നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. അതിനാല്‍തന്നെ കൂടുതല്‍ വിദ്യാര്‍ഥികള്‍ അധ്യാപികയുടെ ചൂഷണത്തിനിരയായോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.


