അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ ബ്യൂട്ടിപാര്‍ലറുകള്‍ നടത്തുന്നത് നിരോധിച്ചു. ബ്യൂട്ടിപാര്‍ലര്‍ നടത്താനുള്ള ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി മുഹമ്മദ് അഖിഫ് മഹാജര്‍ ഉത്തരവിറക്കി. താലിബാൻ നന്മ-തിന്മ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്.

സ്ത്രീകൾക്ക് സ്കൂൾ സര്‍വകലാശാലാ വിദ്യാഭ്യാസം നിഷേധിച്ചത് കടുത്ത പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. സന്നദ്ധ സംഘടനകളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നതും സിനിമ തിയേറ്റര്‍, പാര്‍ക്ക്, മറ്റ് പൊതുവിടങ്ങള്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ പോകുന്നതും താലിബാന് വിലക്കിയിരുന്നു. 2021-ല്‍ അധികാരത്തിലെത്തിയ ഭരണ കൂടം ഇത്തരം പ്രാകൃത നിയമങ്ങളുമായി ഇപ്പോഴും മുന്നേറുകയാണ്.


