ഡൽഹിയിലെ സിപിഐഎം കേന്ദ്ര കമ്മിറ്റി പഠന കേന്ദ്രം ‘സുർജിത് ഭവൻ’ പൊലീസ് അടപ്പിച്ചു. ജി20 സമ്മിറ്റ് മുൻനിർത്തി ഇതിനെതിരെ സംഘടിപ്പിക്കുന്ന വി20 പരിപാടിക്ക് ഇടിയിലാണ് പൊലീസ് നടപടി. പരിപാടിക്ക് മുൻകൂർ അനുമതി വാങ്ങിയില്ലെന്ന വാദം ഉന്നയിച്ചാണ് നടപടി. (Police has stopped program at cpim office)
പ്രതിപക്ഷത്തിനെതിരായി തുടരുന്ന പ്രതികാര നടപടികളുടെ ഭാഗമാണ് പൊലീസ് നീക്കമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

ഇന്നലെതുടങ്ങിയ പരിപാടിയാണ് വി20. ഓഫീസിന് അകത്ത് നടത്തുന്ന പരിപാടിയാണ്. ഇതിന് പ്രത്യേക അനുമതി വാങ്ങിക്കാറില്ല. ജി20 സമ്മേള്ളനത്തിനെതിരെയാണ് സിപിഐഎം വി 20 എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. പൊലീസ് അകത്തേക്കോ പുറത്തോക്കോ ആളുകളെ കടത്തി വിടാതെ തടഞ്ഞു. സിപിഐഎം പരിപാടിയുമായി മുൻപോട്ട് പോവുകയാണ്. ഇന്നലെ ബൃന്ദ കാരാട്ടും ജയറാം രമേശും ഉൾപ്പെടെ നേതാക്കൾ സംബന്ധിച്ചിരുന്നു. ഇന്ന് മേധാ പട്ക്കർ, പ്രൊഫ. അരുൺകുമാർ, ബ്രിന്ദ കാരാട്ട്, ജയന്തിഘോഷ് തുടങ്ങിയവർ പങ്കെടുക്കേണ്ട പരിപാടിയായിരുന്നു.