വി എസ് എസ് സി ടെക്നീഷ്യൻ പരീക്ഷാ തട്ടിപ്പിന് പിന്നിൽ വൻ സംഘം, ഉത്തരേന്ത്യക്കാർ ഒന്നിച്ചെത്തി

ആള്‍മാറാട്ടം നടത്തി മത്സര പരീക്ഷയിൽ മൊബൈൽ സാങ്കേതികത ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ രണ്ട് ഹരിയാണ സ്വദേശികള്‍ അറസ്റ്റില്‍. വി.എസ്.എസ്.സി. രാജ്യവ്യാപകമായി നടത്തിയ ടെക്‌നിഷ്യന്‍ (ഇലക്ട്രീഷ്യന്‍ ഗ്രേഡ് ബി) പരീക്ഷയിലായിൽ തിരുവനന്തപുരം സെൻ്ററിലാണ് ക്രിത്രിമം കണ്ടെത്തിയത്.

ഇത് രാജ്യവ്യാപകമായി നടത്തിയ ക്രിത്രിമമാണ് എന്നാണ് പ്രാഥമിക നിഗമനം. പിന്നിൽ ഹരിയാനയിൽ നിന്നുള്ള കോച്ചിങ് സെൻ്ററിൻ്റെ പങ്കാളിത്തവും സംശയിക്കുന്നു.

തട്ടിപ്പിന് പിന്നിൽ ഹരിയാനയിൽ നിന്നുള്ള കോച്ചിങ് സ്ഥാപനം, ഏറ്റവും അധികം പേർ പരീക്ഷ എഴുതിയതും ഇവിടെ നിന്ന്

ബ്ലൂ ടൂത്ത് ഹെഡ്‌സെറ്റ്, ചെറിയ ക്യാമറ, ക്ലൗഡ് സ്റ്റോറേജ് എന്നിവയുപയോഗിച്ചാണ് പ്രതികള്‍ ക്രമക്കേട് കാണിച്ചത്. സുമിത്(25), സുനില്‍(25) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഹരിയാണയിലുള്ള കോച്ചിങ് സ്ഥാപനങ്ങള്‍ക്കാണ് ഇവര്‍ ചോദ്യപേപ്പറിന്റെ ചിത്രം അയച്ചുകൊടുത്തതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ള ആളുകള്‍ക്ക് വേണ്ടിയാണ് ഇവര്‍ പരീക്ഷയെഴുതിയതെന്ന് പോലീസ് കണ്ടെത്തി. പ്രതികളുടെ വിലാസം പരിശോധിച്ചപ്പോള്‍ അത് വ്യാജമായിരുന്നു. ഹരിയാണയിലാണ് ക്രമക്കേടിന് ആസൂത്രണം നടന്നത്. സ്‌ക്രീന്‍ വ്യൂവര്‍ വഴിയാണ് ഷെയര്‍ ചെയ്തത്.

മെഡിക്കല്‍ കോളേജ്, മ്യൂസിയം പോലീസാണ് പ്രതികളെ അറസ്റ്റുചെയ്തത്. തിരുവനന്തപുരത്ത് വിവിധ കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. ഹരിയാണ സ്വദേശികള്‍ ഉള്‍പ്പെടെ ഉത്തരേന്ത്യക്കാരാണ് കൂടുതലും പരീക്ഷയെഴുതിയത്. ഹരിയാണ സ്വദേശികളില്‍ പലരും ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചതായാണ് പ്രതികള്‍ പോലീസിന് നല്‍കിയ വിവരം. പരീക്ഷയെഴുതിയ പലരും സംസ്ഥാനം വിട്ടു. വിമാനത്തിലാണ് ഇവരെത്തിയത്.

പട്ടം സെയ്ന്റ് മേരീസിലാണ് സുമിത് പരീക്ഷയെഴുതിയത്. സുനില്‍ കോട്ടണ്‍ഹില്‍ സ്‌കൂളിലും. പരീക്ഷയ്ക്ക് മുമ്പായി വിശദമായ പരിശോധനയുണ്ടാകില്ലെന്ന് പ്രതികള്‍ക്ക് സൂചന ലഭിച്ചിരുന്നു. ഇതോടെയാണ് ഇവര്‍ ഇലക്ട്രോണിക് ഉപകരണങ്ങളുമായെത്തിയത്.

ഹിന്ദി മാത്രം സംസാരിക്കുന്ന ഇവര്‍ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല. കാശ് വാങ്ങി ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതി നല്‍കുന്ന സംഘങ്ങളില്‍പ്പെട്ടവരാണോയെന്ന നിഗമനത്തിലാണ് പോലീസ്. ഇരുവരുടെയും ഹാള്‍ ടിക്കറ്റില്‍ സ്വന്തം ഫോട്ടോയാണ് പതിച്ചിരുന്നത്. മറ്റാര്‍ക്കോ വേണ്ടി ഹാള്‍ ടിക്കറ്റ് വ്യാജമായി നിര്‍മിച്ച് പരീക്ഷയ്ക്ക് എത്തിയതാണെന്നാണ് സംശയിക്കുന്നത്.

വൻ തട്ടിപ്പ് സംഘം, സ്പേസ് സെൻ്ററിലേക്ക് അയോഗ്യർ എത്താൻ ഇടയാക്കുമായിരുന്ന വീഴ്ച

തിരുവനന്തപുരം: ആള്‍മാറാട്ടം നടത്തി വി.എസ്.എസ്.സി. പരീക്ഷയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് കോപ്പിയടിച്ച സംഭവത്തില്‍ പിടിയിലായ സുനില്‍ ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിച്ച് 75 മാര്‍ക്കിനുള്ള ഉത്തരമെഴുതിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ മൊബൈല്‍ഫോണ്‍ കാലില്‍ കെട്ടിവെച്ചിരുന്നതായും കണ്ടെത്തി. ആദ്യം സുമിത്താണ് അറസ്റ്റിലാകുന്നത്. ഇയാള്‍ അറസ്റ്റിലായതോടെ വിവരങ്ങള്‍ മറ്റ് സ്റ്റേഷനുകളിലേക്കും കൈമാറുകയായിരുന്നു. ഇതോടെ എല്ലാ കേന്ദ്രങ്ങളിലും പോലീസ് പരിശോധന നടത്തി. ഈ സമയത്താണ് സുനിലിനെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്യുന്നത്.

തട്ടിപ്പ് ഇങ്ങിനെയെന്ന് പൊലീസ്

പേപ്പര്‍ പിന്നിന്റെ അത്രയും വലുപ്പമുള്ള ബ്ലൂ ടൂത്ത് ഹെഡ്സെറ്റാണ് പിടിച്ചെടുത്തത്. ചെവിക്കുള്ളിലേക്ക് ഇത് കയറ്റിവെയ്ക്കും. പെട്ടെന്ന് തിരിച്ചറിയില്ല. പഴയ മൊബൈല്‍ഫോണിന്റെ കെയ്സുകള്‍ ഇളക്കിമാറ്റി ചെറുതാക്കും. ക്യാമറ മാത്രം പുറത്തുകാണും. ഈ ഉപകരണം വയറില്‍ ബെല്‍റ്റുപയോഗിച്ച് കെട്ടിവെച്ചശേഷം ക്യാമറ, ഷര്‍ട്ടിന്റെ ബട്ടന്‍സുള്ള സ്ഥാനത്ത് ഘടിപ്പിക്കും. പുറത്തു നിന്ന് നോക്കുന്നയാള്‍ക്ക് ഷര്‍ട്ടിന്റെ ബട്ടന്‍സാണെന്ന് തോന്നും. ഉപകരണങ്ങളെല്ലാം പ്രവര്‍ത്തിപ്പിക്കാന്‍ ചെറിയ റിമോട്ടും പ്രതികളുടെ കൈയിലുണ്ടാകും. ക്യാമറ ഉപയോഗിച്ച്, റിമോട്ട് കണ്‍ട്രോള്‍ വഴി ചോദ്യപേപ്പറിന്റെ ചിത്രമെടുക്കും. ഇത് ക്ലൗഡ് സ്റ്റോറേജായി പുറത്ത് ഒരിടത്ത് സേവ് ചെയ്യും. പുറത്തുനിന്നുള്ളയാള്‍ ചോദ്യ പേപ്പര്‍ പരിശോധിച്ച ശേഷം ഉത്തരങ്ങള്‍ ഹെഡ്സെറ്റ് വഴി പറഞ്ഞുകൊടുക്കും.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...