ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിഷ്കരണം പഠിക്കാൻ എട്ടംഗ സമിതിയെ നിയോഗിച്ച് കേന്ദ്ര സർക്കാർ. മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി, കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ച മുൻ കശ്മീർ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദ്, 15ാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻകെ സിങ്, മുൻ ലോക്സഭാ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവർ അംഗങ്ങളാണ്. കേന്ദ്ര നിയമ സഹമന്ത്രി അർജുൻ രാം മേഘ്വാൾ സമിതിയിലെ പ്രത്യേക ക്ഷണിതാവാണ്. കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറി നിതിൻ ചന്ദ്രയാണ് സമിതിയുടെയും സെക്രട്ടറി.
തെരഞ്ഞെടപ്പുകൾ ഒന്നാവും, ജനാധിപത്യ ചർച്ചകളോ
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ് എന്നിവ ഒരേ സമയത്ത് നടത്തുന്നതിനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഇതിനാവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കുകയാണ് സമിതിയുടെ ഉത്തരവാദിത്തം. ഉന്നതാധികാര സമിതി അതിവേഗം യോഗം ചേർന്ന് പരിഷ്കാരവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കേന്ദ്രസർക്കാരിന് സമർപ്പിക്കണമെന്നും കേന്ദ്ര സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സമിതിയുടെ എല്ലാ ചെലവുകളും നിയമ മന്ത്രാലയം വഹിക്കും. സമിതിയുടെ ഓഫീസ് അടക്കമുള്ള കാര്യങ്ങളും നിയമ മന്ത്രാലയം ഒരുക്കും. അതായത് കേന്ദ്ര തീരുമാനത്തെ സാധൂകരിക്കുന്ന എന്തൊക്കെ കണ്ടെത്താനാവും എന്ന നിലയ്ക്കാണ് സമിതിയുടെ പ്രസക്തി വിവരിക്കുന്നത്.
ചിലവ് കുറയും ഒപ്പം ജനാധിപത്യത്തിലെ ജന പങ്കാളിത്തവും
എത്ര ഘട്ടങ്ങളിലൂടെ തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും, സമയ ചട്ടക്കൂട് എങ്ങനെ?ഭരണഘടനയിലും ജനപ്രാതിനിധ്യ നിയമത്തിലും വരുത്തേണ്ട ഭേദഗതികള്‍ പരിശോധിക്കുക, 83, 85, 172,174. 365 വകുപ്പുകളില്‍ ഭേദഗതി വേണ്ടി വരും. ഭരണഘടന ഭേദഗതിക്ക് സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമുണ്ടോ? തൂക്ക് സഭ, അവിശ്വാസ പ്രമേയത്തിലൂടെ സഭ പിരിച്ചുവിടല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ എന്ത് നടപടി സ്വീകരിക്കണം. വിവി പാറ്റ് ഇലക്ട്ോണിക് വോട്ടിംഗ് മെഷീന് അടക്കമുള്ള ഭൗതിക സാഹചര്യങ്ങളെ കുറിച്ച് പരിശോധിക്കുക,. ഒരുമിച്ച് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഒറ്റവോട്ടര്‍ പട്ടികയും തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിക്കുന്നതിലുള്ള സാധ്യത തുടങ്ങിയ കാര്യങങ്ങളാണ് പരിശോധിക്കേണ്ടത്. അതായത് പ്രായോഗിക പ്രശ്നങ്ങളാണ് സമിതിയെ ഏല്പിക്കുന്നത്. താത്വികമായി നിലാപട് ശരിവെച്ചാണ് സമിതയുടെ നിയോഗം.
,അതേ സമയം 18 മുതല്‍ 22 വരെ നടക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ചോദ്യോത്തര വേളയോ, ശൂന്യവേളയോ , പ്രൈവറ്റ് മെംബര്‍ ബിസിനസോ ഉണ്ടാകില്ലെന്നാണ് വിവരം.അങ്ങനെയെങ്കില്‍ ഏതെങ്കിലും ബില്ലിന്മേലേ പൊതു വിഷയത്തിലൊ ചര്‍ച്ചക്കാണ് സാധ്യത.


