പാനൂരില്‍ സീറ്റ് ബെൽറ്റ് ഇല്ലാതെ സഞ്ചരിച്ചത് ചോദ്യം ചെയ്തതിന് പോലീസിൻ്റെ പ്രതികരം. വാഹനം തടഞ്ഞെന്ന് പറഞ്ഞ് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സനൂപ്, ഫായിസ് എന്നിവരെയാണ് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.
പോലീസിനെ ഭീഷണിപ്പെടുത്തി, പോലീസ് വാഹനം തടഞ്ഞു എന്നിവയാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. കഴിഞ്ഞദിവസം പാനൂര്‍ ചൊക്ലിയില്‍ പോലീസുകാര്‍ സീറ്റ് ബെല്‍റ്റിടാത്തത് സനൂപ് ചോദ്യംചെയ്യുകയും ഇതിന്റെപേരില്‍ പോലീസും നാട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നു. മാത്രമല്ല സംഭവം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ജനരോഷത്തിന് കാരണമാവുകയും ചെയ്തു.
നിയമപാലകർക്ക് നിയമ ലംഘനം ചോദ്യം ചെയ്യാൻ പറ്റാത്ത അവാശമാവുമ്പോൾ
സനൂപിനും സുഹൃത്തിനും ഹെല്‍മെറ്റ് ധരിക്കാത്തതിന് പോലീസ് പിഴ ഈടാക്കിയിരുന്നു. അടിയന്തിര സാഹചര്യത്തിൽ പറ്റിയ തെറ്റ് വ്യക്തമാക്കിയിട്ടും പിഴയിട്ടു. തുടര്‍ന്ന് പോലീസ് വാഹനം തിരികെ വരുന്നതിനിടെയാണ് പോലീസുകാര്‍ സീറ്റ് ബെല്‍റ്റിടാത്തത് സനൂപ് ചോദ്യംചെയ്തത്.
ഇതോടെ പോലീസുകാര്‍ യുവാവിനെതിരേ തിരിഞ്ഞു. ബഹളമായതോടെ നാട്ടുകാരും വിഷയത്തില്‍ ഇടപെട്ടു. യുവാവിനെ പിന്തുണച്ച് നാട്ടുകാരും നിയമ പാലനം എല്ലാവർക്കും ബാധകമാണ് എന്ന് ബോധ്യപ്പെടുത്തി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും സംഭവത്തില്‍ കേസെടുത്ത് യുവാക്കളെ അറസ്റ്റ് ചെയ്തു.


