അട്ടിമറിയല്ല വെറും പ്രതിഷേധം അറിയിക്കാനാണ് സൈനിക നീക്കം നടത്തിയതെന്ന് റഷ്യൻ വിമത സേനാ തലവൻ

മോസ്‌കോയിലേക്ക് തന്റെ സൈന്യം നീങ്ങിയത് പുതിന്‍ സര്‍ക്കാരിനെ അട്ടിമറിക്കുക ലക്ഷ്യമിട്ടല്ലെന്ന് റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയുടെ മേധാവി യെവ്‌ഗെനി പ്രിഗോഷിന്‍. സായുധ കലാപത്തില്‍ നിന്ന് പിന്‍വാങ്ങി 24 മണിക്കൂറിന് ശേഷമാണ് 11 മിനിറ്റോളം വരുന്ന വീഡിയോ സന്ദേശത്തിലൂടെ പ്രിഗോഷിന്‍ വാഗ്നര്‍ സേനയുടെ നാടകീയ നീക്കങ്ങള്‍ സംബന്ധിച്ച് പുതിയ വിശദീകരണം നൽകുന്നത്.

വാഗ്നറുകളുടെ നാശം ഒഴിവാക്കുക, സ്ഥാനത്തിന് നിരക്കാത്ത നിലയില്‍ വന്‍തോതില്‍ പിഴവുകള്‍ വരുത്തിയ ഉദ്യോഗസ്ഥരെ ചൂണ്ടിക്കാട്ടുക എന്നതായിരുന്നു പ്രതിഷേധത്തിന്റെ ലക്ഷ്യമെന്നാണ് ഇപ്പോഴത്തെ വിശദീകരണം. ‘റഷ്യയുടെ നേതൃത്വത്തെ അട്ടിമറിക്കാനല്ല ഞങ്ങള്‍ മാര്‍ച്ച് നടത്തിയത്. പ്രതിഷേധം അറിയിക്കാനാണ് മോസ്‌കോയിലേക്ക് മാര്‍ച്ച് നടത്തിയത്’ പ്രിഗോഷിന്‍ വീഡിയോയിൽ പറഞ്ഞു.

ജൂലായ് ഒന്നോടെ വാഗ്നര്‍ ഗ്രൂപ്പ് പിരിച്ചുവിട്ട് റഷ്യന്‍ പ്രതിരോധസേനയുമായി ലയിപ്പിക്കുന്നതിനും ശ്രമമുണ്ടായി. എന്നാല്‍ പ്രതിരോധ മന്ത്രാലയവുമായി കരാറുണ്ടാക്കുന്നതിന് തങ്ങളുടെ കമാന്‍ഡര്‍മാര്‍ എതിരായിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ റഷ്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 30 ഓളം വാഗ്നറുകള്‍ കൊല്ലപ്പെട്ടുവെന്നും പ്രിഗോഷിന്‍ വെളിപ്പെടുത്തി.

. രാജ്യത്തുടനീളം വലിയ സുരക്ഷാപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തന്റെ സേനയ്ക്ക് വളരെ എളുപ്പത്തില്‍ റഷ്യന്‍ പട്ടാളത്തെ മറികടക്കാനും തങ്ങളുടെ പാതയില്‍ തടയാനും കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

ചുരുങ്ങിയ സമയംകൊണ്ട് തന്നെ വാഗ്നര്‍ സേന കീഴ്‌പ്പെടുത്തിയ പ്രദേശങ്ങളില്‍ ജനങ്ങളുടെ പിന്തുണയാര്‍ജിക്കാനായെന്നും പ്രിഗോഷിന്‍ പറഞ്ഞു. തന്റെ സേന മോസ്‌കോ ലക്ഷ്യമാക്കി 780 കിലോമീറ്ററോളം പിന്നിട്ടിരുന്നു. വാഗ്നനറുകളെ പോലുള്ളവരാണ് ആദ്യം ആക്രമണം നടത്തിയിരുന്നതെങ്കില്‍ യുക്രൈന്‍ ഓപ്പറേഷന്‍ വളരെ നേരത്തെ തന്നെ അവസാനിക്കേണ്ടതായിരുന്നുവെന്നും പ്രിഗോഷിന്‍ പറഞ്ഞു.

ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂകാഷെങ്കോ വാഗ്നറുകള്‍ക്ക് നിയമപരമായി മുന്നോട്ട് പോകുന്നതിനുള്ള വഴികള്‍ മുന്നിലേക്ക് വെച്ച് മധ്യസ്ഥശ്രമം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം താന്‍ ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്ന് പ്രിഗോഷിന്‍ വെളിപ്പെടുത്തിയിട്ടില്ല. സായുധ കലാപം അവസാനിപ്പിച്ചതിന് ശേഷം പ്രസിന്റ് വ്‌ളാദിമിര്‍ പുതിന്‍ ഇതുവരെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...