വൈദേകം റിസോര്‍ട്ടില്‍ ഇപി ജയരാജന്റെ ബന്ധുക്കളുടെ പേരിലുള്ള ഓഹരി വാങ്ങാന്‍ രാജീവ് ചന്ദ്രശേഖര്‍ എംപിയ്ക്ക് പങ്കാളിത്തമുള്ള കമ്പനിയും. ഈ കമ്പനിയുമായി കരാര്‍ സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. ഇതുൾപ്പെടെ വിവിധ കമ്പനികളുമായി ചര്‍ച്ച നടക്കുന്നുണ്ടെന്ന് സിഇഒ തോമസ് ജോസഫ് സമ്മതിച്ചു.
ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയും മകന് ജെയ്സണുമാണ് റിസോര്‍ട്ടിലെ പ്രധാന ഓഹരി ഉടമകള്‍. ഈ ഓഹരികളാണ് രാഷ്ട്രീയ വിവാദമായതിനെ തുടര്‍ന്ന് വില്‍ക്കുന്നത്. കേന്ദ്രമന്ത്രി എ ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ ഗ്രൂപ്പാണ് റിസോര്‍ട്ട് ഏറ്റെടുക്കുന്നത്. രാജീവിന്റെ ഉടമസ്ഥതയിലുളള കമ്പനിയുമായി ഈ മാസം 15 ന് കരാര്‍ ഒപ്പിടുമെന്നാണ് വിവരം.
ഓഹരികള്‍ വില്‍ക്കുന്നത് സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ വാർത്തയായതോടെ ഇപി ജയരാജന്റെ ഭാര്യ പി.കെ ഇന്ദിര നിഷേധിച്ചു. നിലവില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് ഇവർ അവകാശപ്പെടുന്നത്.
ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയും മകന് ജെയ്സണുമാണ് റിസോര്‍ട്ടിലെ പ്രധാന ഓഹരി ഉടമകള്‍. ഈ ഓഹരികളാണ് വിവാദമായതിനെ തുടര്‍ന്ന് വില്‍ക്കുന്നത്. 9,199 ഓഹരികളാണ് ഇരുവര്‍ക്കുമായുള്ളത്. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്സണ്‍ 10 ലക്ഷം രൂപയുടേയുമാണ് ഓഹരി. വിവാദത്തെ തുടര്‍ന്ന് റിസോര്‍ട്ടിലുള്ള ഓഹരികള്‍ ഇ പി ജയരാജന്റെ കുടുംബം ഒഴിയുമെന്ന് പറഞ്ഞിരുന്നു. ഓഹരി മറ്റാര്‍ക്കെങ്കിലും കൈമാറാനായിരുന്നു തീരുമാനം.
വൈദേകത്തിന്റെ ഉടമസ്ഥരായ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഷെയര്‍ ഉടമകള്‍ ആരൊക്കെയാണെന്നും അവര്‍ക്ക് എത്ര വീതം ഓഹരികള്‍ ഉണ്ടെന്നും ആരാഞ്ഞ് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. റിസോര്‍ട്ടിനായി ഭൂമി വാങ്ങിയതിന്റെ വിശദാംശങ്ങളും രേഖകളും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയില്‍ അടക്കം ഇപി ജയരാജന് പ്രതിസന്ധിയിലായിരിക്കെയാണ് റിസോര്‍ട്ട് വില്‍പ്പന നീക്കം
ഇ പി ജയരാജന്റെയും കുടുംബത്തിന്റെയും നിക്ഷേപത്തിൽ സംശയം പ്രകടിപ്പിച്ച് പി ജയരാജൻ സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ ആരോപണം ഉന്നയിച്ചതോടെയാണ് വിവാദമുയർന്നത്.
നടക്കുന്നത് കൊടുക്കൽ വാങ്ങൽ – വി ഡി സതീശൻ
താന്‍ റിസോര്‍ട്ടിന്റെ ആരുമല്ല എന്നായിരുന്നു വിവാദങ്ങളോടുളള എൽഡിഎഫ് കൺവീനറുടെ പ്രതികരണം. റിസോര്‍ട്ടിന്റെ എംഡിയോടോ സിഇഓയോടോ ഇക്കാര്യം ചോദിച്ച് നോക്കാം. അവിടെ ഒരു ആദായനികുതി വകുപ്പും റെയ്ഡിന് പോയിട്ടില്ല. മാധ്യമങ്ങള്‍ സൃഷ്ടിച്ച കഥയാണ് അത്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. നന്നായി വരുന്ന ഒരു സ്ഥാപനമാണ് അത്. അത് നശിപ്പിക്കണമെന്നുണ്ടാകുമെന്നായിരുന്നു ഇ പിയുടെ പ്രതികരണം.
റിസോർട്ട് വിറ്റ് വിവാദത്തിന് അന്ത്യം കുറിയ്ക്കാനാണ് ഇ പി ജയരാജൻ ശ്രമിക്കുന്നത്. റിസോർട്ട് വിൽക്കുന്നതോടെ ഇ പിയുടെ ഭാര്യ അടക്കമുള്ള നിലവിലെ ഓഹരി ഉടമകൾ കമ്പനിയിൽ നിന്ന് പൂർണ്ണമായും ഒഴിവാകും. ഇതോടെ വിവാദം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ഇ പി ജയരാജൻ.
അതേസമയം എല്‍ഡിഎഫിന്റെ റിസോര്‍ട്ട് ബിജെപി നേതാവിന് കൈമാറുന്നത് കൊടുക്കല്‍ വാങ്ങലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. ബുദ്ധിമുട്ട് ആയപ്പോള്‍ രക്ഷിക്കാന്‍ മറ്റ് അദ്ദേഹം വന്നു. പരസ്പരം സ്നേഹമുണ്ട്. യഥാര്‍ത്ഥ കൂട്ടുകാരന് ആര് എന്ന് തെളിയിച്ചുവെന്നും വി ഡി സതീശന് ആരോപിച്ചു.


