ആത്യന്തികമായി സിനിമ ഒരു കലയാണെന്നും അത് മനുഷ്യനോട് സംവദിക്കുന്നതാണെന്നും അടിവരയിട്ട് സംസാരിക്കാൻ കഴിയുന്ന തരത്തിൽ ഒരു സിനിമ മലയാളത്തിൽ ഇറങ്ങിയിട്ട് കാലം ഒരുപാടായി. എന്നാൽ “2018” എന്ന സിനിമ വർത്തമാനകാലത്തിൻ്റെ കഥ പറയുമ്പോൾ, ഈ നൂറ്റാണ്ടിൻ്റെ സംഭവവികാസങ്ങളിൽ ഞാനും നിങ്ങളും നേരിട്ട ദുരന്ത അനുഭവത്തിൻ്റെ കഥ പറയുമ്പോൾ കാലഘട്ടത്തോട് നീതി പുലർത്തുവാൻ സംവിധായകന് കഴിഞ്ഞു. സിനിമ ടെക്നോളജിയുടെ അതിപ്രസരത്തിനുമപ്പുറം മനുഷ്യൻ്റെ ജീവിതത്തിൻ്റെ ഭാഗമാകുന്നത് അവൻ്റെ ജീവിതത്തിൻ്റെ പ്രതിബിംബമായി അത് മാറുമ്പോഴാണ്.”2018″ എന്ന സിനിമ കാണുന്ന ഒരു കാഴ്ചക്കാരനെ സംബന്ധിച്ച്, കാഴ്ചക്കാരനും അതിൻ്റെ ഭാഗമാവുന്ന, കഥാപാത്രമാവുന്ന സിനിമയുടെ രീതിശാസ്ത്രം സംവിധായകൻ മനസ്സിലാക്കി തരുന്നു.
സിനിമയിലേക്ക് വരാം, ആദ്യപകുതിയിൽ പലതരം ജീവിതപശ്ചാതലത്തിലെ മനുഷ്യരെ കാണിക്കുകയും ഓരോ കഥാപാത്രത്തിൻ്റെയും ജീവിതഘടന പറഞ്ഞ് തരുകയും ചെയ്യുന്നു. ഒടുവിൽ സംഭവബഹുലമായ/ ദുരന്തപരമായ ഒരു കഥയുടെ നൂലിഴകളെ കോർത്തിണക്കി കാഴ്ചക്കാരനെ സന്നിവേശിപ്പിക്കുന്ന ഒരു നോവലിസ്ററിൻ്റെയോ, ഒരു ചെറുകഥാകൃത്തിൻ്റെയോ രചനവൈഭവം സംവിധായകൻ തൻ്റെ സിനിമയിലെ നിർമാണത്തിൽ പ്രയോഗിച്ചിരിക്കുന്നു.
ഏച്ചുകെട്ടുകൾക്കപ്പുറത്ത് ഒരു നിത്യജീവിതത്തിൽ സാധാരണജീവിതം നയിക്കുന്ന ഒരു Common man/ സാധാരണക്കാരന് ഈ സിനിമാ ആസ്വാദനകരവും പൂർണതൃപ്തിയും നൽകുന്നു. നാടൻ പ്രയോഗത്തിൽ പറഞ്ഞാൽ കൊടുത്ത പൈസ മുതലാകുന്നു!
കഥയിലേക്ക്, കഥാപാത്രത്തിലേക്ക് കടന്നാൽ, നരേനും, ലാലും, ആസിഫ് അലിയും, പെണ്ണ് കാണലിൻ്റെ നിരാശയിൽ തൻ്റെ കടപ്പുറം വീടിൻ്റെ തിണ്ണയിൽ ഇരിക്കുമ്പോൾ പേര് പോലും അറിയാത്ത ആ നടിയുടെ 2 കട്ട് മാത്രമുള്ള ആ നീളൻ ഡയലോഗ് പത്മരാജൻ, ഭരതൻ, ലോഹിതദാസ്, സത്യൻ അന്തിക്കാട്, സിബി മലയിൽ, കാലവർത്തിയായ സിനിമയുടെ 80/90- കളുടെ സിനിമയുടെ നന്മയിലേക്കും, മനുഷ്യനെ പിടിച്ചിരുത്തുന്ന സിനിമയുടെ മാജിക്കിലേക്കും കയറി ചെല്ലുന്നു.
നഷ്ട്ടങ്ങളും, മനുഷ്യൻ്റെ ഇല്ലായ്മകളും, ഒരാളുടെ നഷ്ടവും, അയാളുടെ absence ആണ്. നമ്മുടെ ഉള്ളിലെ അയാളോടുള്ള നമ്മൾ പോലുമറിയാത്ത സ്നേഹത്തെ, കരുതലിനെ, കാണിച്ചുതരുന്നത് ഈ സിനിമയിലെ കഥാപാത്രങ്ങളാണ്. ‘കണ്ണുള്ളപ്പോൾ കണ്ണിൻ്റെ വിലയറിയില്ല’ എന്ന് പറയുന്നത് പോലെ.
പറഞ്ഞ് പറഞ്ഞ് വലുതാക്കുന്നില്ല, സിനിമ എന്തിനാണ്, അത് കാണാനുള്ളതാണ്, പ്രിയപ്പെട്ട ജൂഡ് ആൻ്റണി നന്ദി.
മലയാളസിനിമക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇമോഷൻസിനെ, ബന്ധങ്ങളെ, മനുഷ്യനും മനുഷ്യനും തമ്മിലുള്ള അദൃശ്യമായ ഏതോ ഒരാളാൽ കൂട്ടിയിണക്കപ്പെട്ട ചിലതിനെ വീണ്ടും തിരശ്ശീലയിൽ എത്തിച്ചതിന്, ഈ കെട്ട കാലത്ത് ആർദ്രമായ സിനിമ തന്നതിന്, പിന്നെ ലോഹിയെട്ടൻ്റെയും, സത്യെട്ടൻ്റെയും, ഭരതേട്ടൻ്റെയുമൊക്കെ സിനിമകളിലെ നടന്മാരെ തിരികെകൊണ്ട് വന്നതിന്, അതിലുമുപരി ഒരു നല്ല കാഴ്ച അനുഭവം തന്നതിന്, പിന്നെ ഇത് എഴുതാൻ കാരണക്കാരൻ ആയതിന്…
നന്ദി… നന്ദി മാത്രം… അത്രമാത്രം!
കല കടലും ആകാശവുമാണ്.
അത്രമാത്രം… അത്രമാത്രം, നന്ദി നന്ദി!!
ശ്രീനാഥ് രഘു❤️❤️
കാഴ്ചക്കാരനും കഥാപാത്രമാകുന്ന സിനിമ
- ശ്രീനാഥ് രഘു
Good review Sreenadh 👌👌 2018 everyone is a hero👏 സിനിമയുടെ എല്ലാ പ്രവർത്തകർക്കും ആശംസകൾ