കെ-റെയിലിന് ബദല്‍ നീക്കവുമായി രാഷ്ട്രീയ രംഗം സജീവമായി. ബദല്‍ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം സംസ്ഥാനത്തെ എംപിമാരുടെ യോഗം വിളിക്കും. കേരളത്തില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
കെ-റെയില്‍ ബദല്‍ പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന ആവശ്യമാണ് യോഗത്തില്‍ ബിജെപി നേതാക്കള്‍ പ്രധാനമായും മുന്നോട്ടുവച്ചത്. ഇതുസംബന്ധിച്ച് സംസ്ഥാനത്തെ എംപിമാരുമായി കൂടിയാലോചിക്കാമെന്നാണ് റെയില്‍വേ മന്ത്രി നല്‍കിയ ഉറപ്പ്. കേരളത്തില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കുന്ന തരത്തിലുള്ള പഠനം കേന്ദ്രം നടത്തിയിട്ടുണ്ടെന്നും ഇത്തരം ബദല്‍മാര്‍ഗം കേരള എംപിമാരുടെ മുന്നില്‍ അവതരിപ്പിക്കുമെന്നും റെയില്‍വേ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വി മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കെ റെയിൽ വിഷയത്തിൽ കോൺഗ്രസിനും ഒരു മുഴം മുന്നിൽ എറിയുക എന്നതാണ് ബി ജെ പി തന്ത്രം. കേരളത്തിൻ്റെ കാലത്തിന് അനുസരിച്ച വികസനം എന്നത് പൊതു ജന താത്പര്യമാണ്. വെറും പരിസ്ഥിതി പ്രശ്രനത്തിൽ മാത്രം ഊന്നി പദ്ധതിക്ക് അനുകൂലമായ പൊതു മനസിനെ അട്ടിമറിക്കാനാവില്ല എന്ന തിരിച്ചറിവിലാണ് പുതു നീക്കം.
മാത്രമല്ല ഇത്തരം പദ്ധതികൾ പൊതുവെ പ്രതിസന്ധിയിൽ തുടരുന്ന രാഷ്ട്രീയ പാർട്ടികൾക്ക് പ്രവർത്തനം സജീവമാക്കാൻ സഹായകമാവും എന്ന പ്രശ്നവും ഉണ്ട്.
കേരള സര്‍ക്കാര്‍ നിര്‍ദേശിച്ച സില്‍വന്‍ ലൈന്‍ പദ്ധതി നടപ്പാക്കരുതെന്നാണ് ബിജെപിയുടെ രാഷ്ട്രീയ നിലപാട്. പദ്ധതിക്ക് സാങ്കേതികമായും സാമ്പത്തികമായും പ്രായോഗിക ഇല്ലെന്നാണ് ബിജെപിയുടെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തുനിന്നുള്ള ബിജെപി പ്രതിനിധി സംഘം റെയില്‍വേ മന്ത്രിയെ കണ്ടത്. നിലവില്‍ റെയില്‍വേ മന്ത്രാലയം കേരളത്തില്‍ നടത്തിയ പഠനങ്ങള്‍ സംബന്ധിച്ചുള്ള തുടര്‍ചര്‍ച്ചകളായിരിക്കും സംസ്ഥാനത്തെ എംപിമാരുമായി ചര്‍ച്ച ചെയ്യുക. ഈ സഭാസമ്മേളന കാലയളവില്‍ തന്നെ ഈ നിര്‍ണായക കൂടിക്കാഴ്ച നടന്നേക്കുമെന്നാണ് വിവരം.


