Saturday, February 21, 2026

കൈക്കൂലി ഓൺലൈൻ; RTO ഓഫീസുകളിലെ ഇടപാട് കണ്ട് വിജിലൻസും ഞെട്ടി

വിജിലന്‍സിന്റെ ‘ഓപ്പറേഷന്‍ ജാസൂസി’ല്‍ മോട്ടോര്‍ വാഹന വകുപ്പില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കൈക്കൂലി ഇടപാടുകൾ. ഓൺലൈനായി കാശ് കൈ കൊണ്ട് തൊടാതെയാണ് പുത്തൻ ഇടപാടുകൾ. ഏജന്റുമാരില്‍ നിന്ന് വിജിലന്‍സ് ലക്ഷങ്ങളുടെ കൈക്കൂലിപ്പണം പിടിച്ചെടുത്തു. ഉദ്യോഗസ്ഥര്‍ ഏജന്റുമാര്‍ വഴി ഗൂഗിള്‍ പേ ഉള്‍പ്പെടെയുള്ള യുപിഐ സംവിധാനം ഉപയോഗിച്ച് കൈക്കൂലി വാങ്ങിക്കൂട്ടുന്നത് വിജിലന്‍സ് കണ്ടെത്തി. നേരിട്ടും സേവിങ്‌സ് ബാങ്ക് അക്കൗണ്ട് വഴിയും പിരിവ് തുടരുന്ന ഉദ്യോഗസ്ഥരുമുണ്ട്.

എല്ലാം പരിവാഹൻ വഴി ആക്കിയപ്പോൾ കൈക്കൂലിയും ഓൺലൈനാക്കി

മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട ഇടപാടുകള്‍ പരിവാഹന്‍ വെബ്‌സൈറ്റ് വഴിയാണ് നടത്തേണ്ടത്. പരിവാഹന്‍ വഴി അപേക്ഷ സമര്‍പ്പിച്ചാലും അതിന്റെ ഫിസിക്കല്‍ കോപ്പി മോട്ടോര്‍ വാഹന വകുപ്പില്‍ നേരിട്ട് ഹാജരാക്കണം. ഈ നിബന്ധന മുതലാക്കി വലിയ തോതില്‍ അഴിമതി സാധ്യത ഉപയോഗിക്കയാണ്.

ഇതു സംബന്ധിച്ച് പരാതികളും വിവരങ്ങളും തുടർച്ചയായതോടെയാണ് ‘ഓപ്പറേഷന്‍ ജാസൂസ്’ എന്ന് പേരിട്ട് വിജിലന്‍സ് പരിശോധന നടത്തിയത്. ഇന്നലെ വൈകിട്ട് 3.30 മുതല്‍ മിന്നല്‍ പരിശോധന നടത്തി. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ നിര്‍ദേശപ്രകാരം വിജിലന്‍സ് ഐജി എച്ച്. വെങ്കിടേഷ്, ഇന്റലിജന്‍സ് ഐജി എസ്.ബിജുമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോന.

കൈക്കൂലിക്കും ഏജൻസി കമ്മീഷൻ

സംസ്ഥാനത്തെ 53 ആര്‍.ടി.ഒ ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ വലിയ തോതില്‍ കൈക്കൂലി ഇടപാടുകള്‍ നടക്കുന്നുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. പരിശോധനകള്‍ കര്‍ശനമായ സാഹചര്യത്തില്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി ഇടപാട് നടക്കുന്നുവെന്നും കണ്ടെത്തി. ഉദ്യോഗസ്ഥര്‍ നേരിട്ട് കൈക്കൂലി വാങ്ങുന്നതിന് പകരം ഏജന്റുമാരാണ് ഇത് ശേഖരിക്കുന്നത്. തുടര്‍ന്ന് ഓഫീസിന് പുറത്തുവെച്ച് നേരിട്ടോ, ഗൂഗിള്‍ പേ വഴിയോ കൈമാറുകയാണ്. ഇതിന് പുറമേ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് വഴി കൈക്കൂലി നല്‍കുന്നതായും കണ്ടിത്തിയിട്ടുണ്ട്.

കോട്ടയം ആര്‍ടി ഓഫിസില്‍ ഏജന്റുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഗൂഗിള്‍ പേ വഴി 1,20,000 രൂപ കൈക്കൂലി നല്‍കിയതായി കണ്ടെത്തി. അടിമാലി ആര്‍ടി ഓഫിസില്‍ ഗൂഗിള്‍ പേ വഴി 97,000 രൂപ ഏജന്റുമാര്‍ നല്‍കി. ചങ്ങനാശേരി ആര്‍ടി ഓഫിസിലെ ഉദ്യേഗസ്ഥന് ഏജന്റുമാര്‍ വഴി ഗൂഗിള്‍ പേയിലൂടെ 72,200 രൂപയാണ് കൈക്കൂലിയായി നല്‍കിയത്.

നെടുമങ്ങാട് ആര്‍ടി ഓഫിസില്‍ ഏജന്റിന്റെ പക്കല്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനുള്ള 1,50,000 രൂപയാണ് പിടിച്ചെടുത്തത്. കൊണ്ടോട്ടി ആര്‍ടി ഓഫീസില്‍ നില്‍ക്കുകയായിരുന്ന ഏജന്‍ില്‍നിന്ന് 1,06,000 രൂപയും പിടിച്ചെടുത്തു. വടകര ആടി ഓഫീസില്‍ ടൈപ്പിസ്റ്റിന്റെ ബാഗില്‍ നിന്ന് ഓഫീസുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...